
ന്യൂഡെൽഹി: കോടികൾ മുടക്കിയിട്ടും പെരിയ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. കേസിൽ സ്റ്റേ ഇല്ലെന്ന് ഉത്തരവിട്ട കോടതി സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിശോ ധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്.
നാലാഴ്ച്ചയ്ക്കകം മറുപടി നൽകണം. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്‍റെതാണ് നടപടി. കേസിൽ സിബിഐ അന്വേ ഷണത്തിന് ഓഗസ്റ്റിലാണ് ഹൈക്കോടതി വിധി വന്നത്. കേസിൽ സിബിഐ ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ എന്നാണ് ഇന്ന് സുപ്രീംകോടതി പറഞ്ഞത്. അതിനു ശേഷം ഇക്കാര്യത്തിൽ എന്തു നടപടി വേണമെന്ന് ആലോ ചിക്കാം എന്നും കോടതി അഭിപ്രായപ്പെട്ടു.
അടിയന്തരമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാ ന സർക്കാരിന്‍റെ ആവശ്യം. സുപ്രീം കോടതി നിലപാട് ആശ്വാസം നൽകു ന്നുവെന്ന് ശരത്ലാലിന്‍റെ പിതാവ് സത്യനാരായണൻ പ്രതികരിച്ചു. പെരിയ യിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊലചെയ്യപ്പെട്ട സംഭവത്തിലാണ് സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്ത കരും അടക്കം 14 പേരാണ് കേസിലെ പ്രതികൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: