ദുബായ്: ലോക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ മാസങ്ങൾക്ക് ശേഷം ഭർത്താവ് ശുഐബ് മാലിക്കിനെ കണ്ടു. ഏഴു മാസങ്ങൾക്ക് ശേഷമാണു സാനിയയും മാലിക്കും ദുബായിൽവച്ച് നേരിൽ കണ്ടത്. ലോക്ക് ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാരണം ഹൈദരാബാദിലെ വീട്ടിലായിരുന്നു സാനിയ.
കോവിഡ് സാഹചര്യം പരിഗണിച്ച് ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസ് ആരംഭിച്ചിട്ടില്ല. പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ സാധിക്കുന്നത്. മകൻ ഇസാനൊപ്പം വിമാനത്തിലാണ് സാനിയ ദുബായിലെത്തി മാലിക്കിനെ കണ്ടത്. ട്വന്‍റി 20 പരമ്പരയ്ക്ക് ശേഷം പാകിസ്‌താനിലേക്ക് പോകാതെ യുഎഇയിൽ താങ്ങുകയായിരുന്നു മാലിക്. മകനോടൊപ്പം കളിക്കുന്ന വീഡിയോ മാലിക്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തെ കാണുന്നതിനായി കഴിഞ്ഞ ജൂണിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാലിക്കിന് സമയം അനുവദിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ കാരണം താരത്തിന് പാകിസ്ഥാൻ വിടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഓഗസ്റ്റ് മൂന്നാം വാരം താരം ഇംഗ്ലണ്ടിലേക്ക് പോയി. ഐസൊലേഷന് ശേഷം ട്വന്‍റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും പൂർത്തിയാക്കി യുഎഇയിലെത്തി. പാകിസ്ഥാന് അടുത്ത് രാജ്യാന്തര പാരമ്പരകളൊന്നും ഇല്ലാത്തതിനാൽ മാലിക്ക് കുറച്ചു നാൾ ദുബായിൽ തന്നെ താമസിക്കുമെന്നാണ് കരുതുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: