മുംബൈ: നടൻ സുശാന്ത് സിങിന്‍റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡിലെ ലഹരി ഉപയോഗത്തെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ശുശാന്തിന്‍റെ കാമുകിയും നടിയുമായ റിയ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം അറസ്റ്റിലാകുകയും ചെയ്‌തു. അതേസമയം കസ്റ്റഡിയിലുള്ള നടി റിയ നടത്തിയ വെളിപ്പെടുത്തലുകൾ ബോളിവുഡിന്‍റെ ഉറക്കം കെടുത്തുകയാണ്. ബോളിവുഡിലെ 80ശതമാനത്തോളം താരങ്ങളും ലഹരി ഉപയോഗിക്കാറുണ്ടെന്നായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ.
മരണമടഞ്ഞ നടന്‍ സുശാന്ത് സിങ് രജപുത്തിന്‍റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ സംവിധായകനായ മുകേഷ് ഛബ്ര അടക്കം വന്‍ താരനിര ലഹരി ഉപയോഗിച്ചിരുന്നെന്നുവെന്നും റിയ വെളിപ്പെടുത്തി. ബോളിവുഡ് നായകന്‍ സെയ്ഫ് അലി ഖാന്‍റെ മകളും നടിയും സുശാന്തിന്‍റെ ഹിറ്റ് സിനിമകളില്‍ ഒന്നായ കേദാര്‍നാഥിലെ നായിക സാറാ അലി ഖാനും അടക്കമുള്ളവരുടെ പേരുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡുമായി ബന്ധപ്പെടുന്ന 15 ലധികം നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകളാണ് റിയ നല്‍കിയിട്ടുള്ളത്. ഇതില്‍ സുശാന്തിന്‍റെ മുന്‍ മാനേജര്‍ രോഹിണി അയ്യരും പെടുന്നു.
ബോളിവുഡില്‍ കാര്യമായി കഴിവ് തെളിയിക്കാനായിട്ടില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ചും തമിഴലും തെലുങ്കിലും ഏറെ തിരക്കുള്ള നടിയാണ് രാകുല്‍ പ്രീത് സിംഗ്. മുകേഷ് ഛബ്രയാകട്ടെ കാസ്റ്റിംഗ് ഡയറക്ടറായി കൈ പോ ചേയും ദംഗലും അടക്കം ഒട്ടേറെ ഹിറ്റ് സിനിമകളില്‍ പങ്കാളിയായിരുന്നയാളുമാണ്. ഇവര്‍ക്ക് പുറമേ ഡിസൈനര്‍ സിമോണ്‍ കംബട്ടയും പട്ടികയിലുണ്ട്. റിയയുടെ മൊഴിക്ക് പിന്നാലെ ഉടന്‍ തന്നെ 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയാണ് സുശാന്ത് സിംഗ് രജപുത്തിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതെന്നും ഇതിനായി പണം മുടക്കിയത് റിയയായിരുന്നു എന്നും കണ്ടെത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: