മുംബൈ: നടൻ സുശാന്ത് സിങിന്‍റെ മരണത്തിനു പിന്നാലെ ആരംഭിച്ച ലഹരി ക്കേസിൽ നടി ദീപികാ പദുക്കോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ലഹരി ആവശ്യപ്പെട്ടുള്ള ദീപികയുടെ വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നതോടയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തി ബോളിവുഡിനെ താരങ്ങളുടെ ലഹരി ഉപയോഗ ത്തെകുറിച്ച് മൊഴി നൽകിയിട്ടുമുണ്ട്. അതേസമയം ദീപികയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികളെന്നാണ് ലഭിക്കുന്ന വിവരം.
ശ്രദ്ധാ കപൂറിനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യു ന്നുണ്ട്. ദീപികയെ എൻസിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്. 2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സാപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റിൽ ദീപികയ്ക്ക് മറുപടി നൽകിയ ടാലന്‍റ് മാനേജർ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.
മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകൾ. നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാർനാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബർത്തി മൊഴി നൽകിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: