മാഡ്രിഡ്: മുൻ കാമുകനെ കുരുക്കാൻ കേട്ടുകേൾവിയില്ലാത്ത മാർഗം കണ്ടെത്തിയ യുവതിക്ക് കിട്ടിയ എട്ടിന്‍റെ പണിയാണ് പാരീസ് മാധ്യമങ്ങളിലെ പ്രധാന വാർത്ത. വനേസ ഗെസ്റ്റോ എന്ന യുവതിയാണ് വിവാദ നായിക. സ്പെയിനിലാണ് ലോകം കേട്ടിട്ടില്ലാത്ത സംഭവം അരങ്ങേറിയത്. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അർദ്ധ നഗ്നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ച് യുവതി രംഗത്തെത്തിയതോടെയാണ് വിഷയം ലോക ശ്രദ്ധ നേടുന്നത്. യുവതിയുടെ സ്വകാര്യ ഭാഗത്ത് കാമുകൻ സൂപ്പർ ഗ്ലൂ പ്രയോഗിച്ച സംഭവം വലിയ വിമർശനങ്ങൾക്കും കാരണമായി. എന്നാൽ ക്ലൈമാക്‌സിൽ സംഭവം പൊളിഞ്ഞതോടെ യുവതി കുടുങ്ങി.
സംഭവത്തെ തുടർന്ന് 36കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് നാട്ടില്‍ നേരിടേണ്ടി വന്നത്. ഗ്ലൂ ലയര്‍ എന്ന വിളിപ്പേരും കിട്ടിയ ഇയാള്‍ക്ക് നിരവധി ദിവസം ജയിലിലും കിടക്കേണ്ടി വന്നു. എന്നാല്‍ അധികം വൈകാതെ വനേസയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞു. സിസി ടിവിയാണ് വനേസയെ ചതിച്ചത്. വനേസ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു തട്ടിക്കൊണ്ടുപോകല്‍ കിറ്റ് വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതോടെയാണ് യുവതി സ്വയം ഒരുക്കിയ നാടകമാണ് ഇതെന്ന് തെളിഞ്ഞത്. കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പൊലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സി.സി. ടി.വി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ആദ്യം ലിയോണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്ക് ശേഷം ഈ ആഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള ശിക്ഷാവിധിയില്‍ ഇരയ്ക്ക് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ 11 വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: