ന്യൂഡെൽഹി: മാസങ്ങളായി തുടരുന്ന പ്രകോപനങ്ങൾക്കിടെ ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി സങ്കീർണമാകുന്നു. ലഡാക്കിലെ റെസാങ് ലായിൽ ഇന്ത്യ-ചൈന സേനകൾ മുഖാമുഖം എത്തി. സംഘർഷം ഒഴിവാക്കാൻ ആശയവിനിമയം തുടരുകയാണെന്ന് കരസേനാ അറിയിച്ചു. അതിർത്തിയിൽ ഇന്നലെ ചൈനീസ് സൈന്യം വെടിയുതിർത്തതായി ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു. കിഴക്കൻ ലഡാക്കിൽ എല്‍എസിയോട് ചേര്‍ന്ന് ചൈന പ്രകോപനമുണ്ടാക്കിയതായും സൈന്യം വ്യക്തമാക്കി. ഇന്ത്യ വെടിവച്ചുവെന്ന ചൈനയുടെ ആരോപണം സൈന്യം തള്ളി.
അതിര്‍ത്തി ലംഘനം തടയാന്‍ ആകാശത്തേയ്ക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈന തെറ്റിധാരണ പരത്തുകയാണെന്ന് സൈന്യം പ്രതികരിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നയന്ത്രണരേഖയുടെ അടുത്തേയ്ക്കുവന്ന് ആകാശത്തേയ്ക്ക് പലതവണ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനികരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ മേഖലയിലാണ് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കും വിധം ഇന്നലെ ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായത്. വെടിവയ്പ്പ് നടന്നതായി ചൈനയാണ് ആദ്യം സ്ഥിരീകരിച്ചത്. ഷെന്‍പാവോയില്‍ ഇന്ത്യ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖല കമാന്‍ഡ് വക്താവ് കേണല്‍ ഷാങ് ഷൂലി ആരോപിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: