ന്യൂഡെൽഹി: കോവിഡ് വാക്‌സിനുകൾ വിജയിക്കാൻ പകുതി സാധ്യത മാത്രമാണുള്ളതെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗൻദീപ് കാങ്.
പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സിനുകൾ പോലും വിജയിക്കാൻ പകുതി സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ നൂറുശതമാനം ഫലപ്രാപ്‌തി നൽകണ മെന്നില്ല. ശ്വാസകോശ പ്രശ്‌നങ്ങൾക്കു കാരണമാകുന്ന വൈറസുകൾക്കെതിരെ വാക്‌സിൻ പൂർണ ഫലം നൽകുമെന്നു കരുതുന്നില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവും വ്യക്തമാക്കി.
നിലവിൽ പരീക്ഷണം പുരോഗമിക്കുന്ന വാക്സീനുകളിലേതെങ്കിലും 50 ശത മാനത്തിനു മുകളിൽ ഫലം നൽകിയാൽ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആർ നൽകി.
ഇതിനിടെ, റഷ്യൻ നിർമിത സ്പുട്നിക് 5 ഇന്ത്യയിൽ പരീക്ഷണ നടപടികളിലേക്കു കടക്കു ന്നതിനുള്ള അപേക്ഷ ഇനിയും സമർപ്പിച്ചിട്ടില്ല. സീറം ഇൻസ്റ്റിട്യൂട്ട് ഓക്സ്ഫഡ് വാക്സീന്‍റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു.
.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: