കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്.
തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്.
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല.
ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
രാമപുരം പീഡനം; പുറത്ത് വന്നത് പ്രതിയെ വീട്ടുകാർ കട്ടിലിനടിയിൽ നിന്നും പിടിച്ചതോടെ
കോട്ടയം: പാലാ രാമപുരത്ത് 16 കാരിയെ സഹപാഠിയടക്കം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം പ്രണയം മുതലാക്കിയാണ് യുവതി പീഡനത്തിനിരയായത്. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. അറസ്റ്റിലായ നാല് പേരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിൽ യുവാവിനെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്ത് വന്നത്. പുറത്തേക്ക് വാതിലുള്ള മുറിയിലാണ് പെൺകുട്ടി കിടന്നിരുന്നത്. ഈ വാതിലിലൂടെ വീടിനുള്ളിലെത്തിയാണ് പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
കേസിൽ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജൂൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതികളിൽ ഒരാൾ രാത്രി സമയത്ത് പെൺകുട്ടിയുടെ മുറിയിൽ കടന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടി മറ്റൊരു മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ പെൺകുട്ടിയുടെ മുറിയിൽ അനക്കം കേട്ടതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയെ കാണാൻ മുറിയിലെത്തിയ യുവാവ് കട്ടിലിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടി. എന്നാൽ വീട്ടുകാരുടെ പിടിവെട്ടിച്ച് യുവാവ് ഓടിരക്ഷപെട്ടു.
തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പെൺകുട്ടി ഇയാൾ മുമ്പും മുറിയിൽ എത്തിയിട്ടുണ്ടെന്നും താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും പറയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലർമാരുടെ അടുത്തെത്തിച്ചപ്പോഴാണ് മറ്റുള്ളവരുടെ പേരുകളും പുറത്ത് വരുന്നത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ് പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു.
അതേസമയം രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
Post A Comment: