തൊടുപുഴ: തകർന്നു കിടക്കുന്ന കാരിക്കോട്- കാഞ്ഞാർ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടപ്പൻ കവല ആനക്കയം കുടയത്തൂർ വഴി കാഞ്ഞറിൽ എത്തിച്ചേരുന്ന റോഡാണ് തകർന്നു കിടക്കുന്നത്. വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന റോഡ് നന്നാക്കാൻ പി.ഡ.ബ്ലിയു.ഡി വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. 90വർഷത്തിൽ ഏറെയായി ഈ റോഡ് ഉണ്ടായിട്ട്.
കാരിക്കോട് മുതൽ കാഞ്ഞാർ വരെ 16കിലോമീറ്ററാണ് ദൈർഘ്യം. ജില്ലാ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഈ റോഡിനോട് ചേർന്നാണ്. തലയനാട് പെരുംകൊഴുപ്പ് ആനക്കയം കുടയത്തൂർ കാഞ്ഞാർ വരെ റോഡിന്‍റെ ഒരു സൈഡിൽ 365 ദിവസവും വെള്ളം കെട്ടി നിൽക്കുന്ന മലങ്കര ഡാമിന്‍റെ റിസർവോയറാണ്.
പ്രകൃതി രമണീയമായ ഈ പ്രദേശം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലവും നിർദ്ദിഷ്ട മലങ്കര ഗ്രീൻ വാലി (പെരുംകൊഴുപ്പ് ഗ്രീൻ വാലി )പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മേഖലയുമാണ്. മുവാറ്റുപുഴ, മുതലാക്കോടം ഭാഗത്തു നിന്ന് വരുന്നവർക്ക് തൊടുപുഴ ടൗണിൽ കയറാതെ മങ്ങാട്ട് കവല വന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും കാഞ്ഞാർ മൂലമറ്റം വഴി ഇടുക്കിക്കും ഹൈറേഞ്ചിലേക്കും പോകാനുള്ള എളുപ്പവഴി കൂടിയാണ് റോഡ്. റോഡ് വീതി കൂട്ടി ബി.എം.ബി.സിയിൽ ഉൾപ്പെടുത്തി ടാർ ചെയ്‌തു നൽകണമെന്നാണ് ആലക്കോട്, കുടയത്തൂർ പഞ്ചായത്തുകളുടെ ആവശ്യം.
Also Read; കമ്മൽ ദ്വാരത്തിലൂടെ ലൈംഗിക ബന്ധത്തിനു ശ്രമം; യുവതിയുടെ ചെവിയിൽ ഗുരുതര പരുക്ക്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: