കൊച്ചി: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരന് അയച്ചുകൊടുത്ത ലിവിങ് ടുഗദർ പങ്കാളി അറസ്റ്റിൽ. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജിയാണ് (24) അറസ്റ്റിലായത്. ഇയാളുടെ ലിവിങ് ടുഗദർ പങ്കാളിയായ യുവതിയാണ് പരാതി നൽകിയത്. നേരത്തെ പ്രതിയും യുവതിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. തുടർന്ന് കൊച്ചി നഗരത്തിൽ ഇരുവരും കുറച്ചു കാലം ഒരുമിച്ചു താമസിക്കുകയും ചെയ്‌തു.
ഈ സമയത്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ച യുവാവ് മൊബൈൽ ഫോണിൽ യുവതിയുടെ നഗ്ന ചിത്രം പകർത്തുകയും ചെയ്‌തിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബന്ധം പിരിഞ്ഞതോടെ പഴയ നഗ്ന ചിത്രങ്ങൾ കാണിച്ച് ഇടക്കിടെ യുവാവ് യുവതിയെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. ഒരു വർഷമായി ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്‌ത് യുവതിയെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 25 മുതൽ അക്ഷയ് പീഡിപ്പിക്കുകയാണെന്നാണ് യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കെ തന്‍റെ പ്രതിശ്രുത വരനും ഇയാൾ യുവതിയുടെ നഗ്ന ഫോട്ടോ അയച്ചു കൊടുത്തു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് വിവാഹം നിശ്ചയിച്ച ആൾക്ക് അക്ഷയ് അയച്ചുകൊടുത്ത നഗ്ന ചിത്രം കണ്ടെടുത്തു. പ്രതിക്കെതിരെ ബലാത്സംഗം, ഐടി ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Also Read; കമ്മൽ ദ്വാരത്തിലൂടെ ലൈംഗിക ബന്ധത്തിനു ശ്രമം; യുവതിയുടെ ചെവിയിൽ ഗുരുതര പരുക്ക്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
മരിക്കുന്നതിനു മുമ്പ് കുഴിച്ചിട്ടു; സിന്ധുവിനെ കൊലപ്പെടുത്തിയത് തന്നെ വിട്ടു പോകുമെന്ന് ഭയന്നെന്ന് ബിനോയ്
അടിമാലി: വീട്ടമ്മയെ പുരുഷ സുഹൃത്ത് കൊലപ്പെടുത്തി കൂഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമാക്ഷി താമഠത്തിൽ സിന്ധു (45) കൊല്ലപ്പെട്ട കേസിൽ ഇവരുടെ പുരുഷ സുഹൃത്ത് പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) ഇന്നലെ അറസ്റ്റിലായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ബിനോയി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്‌തതോടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
ഭർത്താവുമായി പിരിഞ്ഞ സിന്ധു അഞ്ച് വർഷമായി തന്നോടൊപ്പമായിരുന്നു താമസം. എന്നാൽ അടുത്തിടെയായി സിന്ധുവിന് ചില ഫോൺ കോളുകൾ വരുന്നതും രോഗിയായ ഭർത്താവിനെ കാണാൻ പോയതും തന്നെ പ്രകോപിപ്പിച്ചുവെന്നാണ് ബിനോയ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. സിന്ധുവിനു വരുന്ന ഫോൺ കോളുകൾ മറ്റ് അടുപ്പക്കാരുടേതാണോയെന്നും ഇയാൾ ഭയന്നിരുന്നു. സംഭവ ദിവസം സിന്ധുവിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
നാളുകളായി സിന്ധുവുമായി കലഹം പതിവായിരുന്നു. സിന്ധുവിന്‍റെ 12 വയസുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ് കൊലപാതകം നടത്തിയത്. മർദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമർത്തിപ്പിടിച്ചു. ഇതിനിടെയാണ് സിന്ധുവിന്‍റെ വാരിയെല്ലുകൾ പൊട്ടിയത്.
സിന്ധു അബോധാവസ്ഥയിലായ ഉടൻ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു. വായ തുറന്നിരുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടർന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീ കത്തിക്കുകയും ചെയ്തെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മൂന്ന് ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്‍റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സിന്ധുവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ബിനോയി 16നു പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്‍റേഷനുള്ളിൽ പാറയുടെ വിടവിൽ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി.
തുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയ ശേഷം തമിഴ്നാട്ടിലേക്കു കടന്നു. പൊലീസ് മൃതദേഹം കണ്ടെത്താതിരുന്നതിനെത്തുടർന്ന് വീണ്ടും നാട്ടിലെത്തി. കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം. ഈ മാസം മൂന്നിന് പെരിഞ്ചാൻകുട്ടി പ്ലാന്‍റേഷനിലെത്തി മുൻപ് തങ്ങിയ പാറയുടെ വിള്ളലിൽ താമസിച്ചു.
അന്നാണ് സിന്ധുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. ശ്വാസകോശസംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാൽ കാട്ടിലെ തണുപ്പിൽ തുടരാനും പ്രയാസമായി. സാധാരണ വിളിക്കാറുണ്ടായിരുന്ന വക്കീലിനെ പുതിയ നമ്പറിൽ നിന്നു വിളിച്ചതോടെ പ്രതി കാട്ടിലുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. ഇന്നലെ ഉച്ചയോടെ പ്ലാന്‍റേഷനിൽ നിന്നിറങ്ങി കമ്പം വഴി തമിഴ്നാട്ടിലേക്കു കടക്കുന്നതിനു വേണ്ടി റോഡിലേക്ക് നടന്നു വരുമ്പോഴാണ് പിടിയിലായത്.
Post A Comment: