ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യു.ഡി.എഫിലെ മിനി പ്രിൻസ് പ്രസിഡന്‍റായി ചുമതലയേറ്റു. എൻ.ഡി.എ അംഗം പി.ആർ. ബിനുവാണ് യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണം അവസാനിക്കുകയായിരുന്നു. രാവിലെ 11നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. താലൂക്ക് സപ്ലൈ ഓഫീസർ ആണ് വരണാധികാരി.
കഴിഞ്ഞ തവണ അവിശ്വാസത്തിന് പിന്തുണ നൽകിയ ബിഡിജെഎസ് സ്വതന്ത്ര അംഗം പി.ആർ. ബിനുവാണ് യുഡിഎഫിനെ പിന്തുണച്ചത്. 13-ാം വാർഡ് മെമ്പറാണ് മിനി പ്രിൻസ്,. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ
ആറാം വാർഡ് മെമ്പർ പി.ആർ. ബിനുവിനെ യുഡിഎഫ് പിന്തുണക്കാനാണ് ധാരണയായിരിക്കുന്നത്. എൽഡിഎഫിൽ നിന്ന് ഏഴാം വാർഡ് മെമ്പർ കെ.ടി. സാലിയും മത്സരിക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് തുല്യ കക്ഷിനിലയുള്ള പഞ്ചായത്തിൽ യുഡിഎഫിന് അനുകൂലമായി ബിഡിജെഎസ് സ്വതന്ത്ര അംഗം യുഡിഎഫിനു പിന്തുണ അറിയിച്ചതോടെയാണ് അട്ടിമറിക്ക് കളമൊരുങ്ങിയത്.
നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തിയ എൽഡിഎഫിലെ പ്രസിഡന്‍റ് വിന്‍സി വാവച്ചന്‍റെയും വൈസ് പ്രസിഡന്‍റ് കെ.ടി സാലിയുടെയും കെടുകാര്യസ്ഥതയും ഏകാധിപത്യ നടപടികളും മൂലം പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ സാധിക്കുന്നില്ലെന്നും സ്ഥിരം സമിതികളെ നോക്കുകുത്തികളാക്കി ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതായും കാണിച്ചാണ് യുഡിഎഫ് അംഗങ്ങളായ മിനി പ്രിൻസ്, റാബി സിദീഖ്, ജയ് തോമസ്, ശ്യാമള മധുസൂദനൻ, നടരാജപിള്ള, സുനിൽ പൂതകുഴിയിൽ, ശോഭനാമ്മ, ആൻസി തോമസ് എന്നിവർ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: