ന്യൂഡെൽഹി: ഷൂട്ടിങ്ങിനായി എത്തിയ നടി നികിത റാവലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. ഡെൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം നികിത തന്നെയാണ് പുറത്ത് വിട്ടത്. ഷൂട്ടിങ്ങിനായി എത്തിയ നികിത സൃഷ്‌ടി നഗറിലെ ആന്‍റിയുടെ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം നടന്നത്.
ആന്‍റി വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു കവർച്ച. രാത്രി പത്തോടെ ആന്‍റിയുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയത്ത് ഒരു ടൊയോട്ടോ ഇന്നോവ കാർ അമിത വേഗതയിൽ എത്തി തനിക്ക് മുന്നിൽ നിർത്തി. കാറിനുള്ളിൽ നിന്ന് മുഖംമൂടി ധരിച്ച നാല് പേർ പുറത്തേക്കിറങ്ങി തനിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.
കയ്യിലുള്ളതെല്ലാം തരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. കയ്യിൽ ഏഴ് ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവൻ സംഘത്തിന് നൽകി. കൂടാതെ മോതിരം, വാച്ച്, വജ്ര ലോക്കറ്റ്, കമ്മൽ എല്ലാം കവർച്ചാ സംഘത്തിന് നൽകേണ്ടി വന്നുവെന്നും നടി പറയുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ലെന്നും നടി വെളിപ്പെടുത്തി.
താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് പോലും വിശ്വസിക്കാനാകുന്നില്ലെന്നാണ് നടി പറയുന്നത്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ അനുസരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് താൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനിൽകപൂർ പ്രധാനവേഷത്തിൽ എത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ്, മിസ്റ്റർ ഹോട്ട് ആൻഡ് മിസ്റ്റർ കൂൾ, ദി ഹീറോ-അഭിമന്യു എന്നീ ചിത്രങ്ങളിൽ നികിത റാവൽ അഭിനയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: