www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരൾച്ച മാറാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ചു; റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ

Share it:


ഭോപ്പാൽ: ഗ്രാമത്തിലെ വരൾച്ച മാറാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.  

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ദമോഹിലെ ബനിയ ഗ്രാമത്തിൽ വരൾച്ച രൂക്ഷമായിരുന്നു. ലെ വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ വിശദീകരണം. 

തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച് നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും. ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. 

സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.

പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ദമോഹ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് ഡിആർ തിവാരിയും അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ വരണ്ടെന്നും മഴ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയിൽ ചില സ്ത്രീകൾ പറയുന്നതും കേൾക്കാം.

Also Read; കമ്മൽ ദ്വാരത്തിലൂടെ ലൈംഗിക ബന്ധത്തിനു ശ്രമം; യുവതിയുടെ ചെവിയിൽ ഗുരുതര പരുക്ക് 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മരിക്കുന്നതിനു മുമ്പ് കുഴിച്ചിട്ടു; സിന്ധുവിനെ കൊലപ്പെടുത്തിയത് തന്നെ വിട്ടു പോകുമെന്ന് ഭയന്നെന്ന് ബിനോയ് 

അടിമാലി: വീട്ടമ്മയെ പുരുഷ സുഹൃത്ത് കൊലപ്പെടുത്തി കൂഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമാക്ഷി താമഠത്തിൽ സിന്ധു (45) കൊല്ലപ്പെട്ട കേസിൽ ഇവരുടെ പുരുഷ സുഹൃത്ത് പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) ഇന്നലെ അറസ്റ്റിലായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ബിനോയി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്‌തതോടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. 

ഭർത്താവുമായി പിരിഞ്ഞ സിന്ധു അഞ്ച് വർഷമായി തന്നോടൊപ്പമായിരുന്നു താമസം. എന്നാൽ അടുത്തിടെയായി സിന്ധുവിന് ചില ഫോൺ കോളുകൾ വരുന്നതും രോഗിയായ ഭർത്താവിനെ കാണാൻ പോയതും തന്നെ പ്രകോപിപ്പിച്ചുവെന്നാണ് ബിനോയ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി. സിന്ധുവിനു വരുന്ന ഫോൺ കോളുകൾ മറ്റ് അടുപ്പക്കാരുടേതാണോയെന്നും ഇയാൾ ഭയന്നിരുന്നു. സംഭവ ദിവസം സിന്ധുവിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

നാളുകളായി സിന്ധുവുമായി കലഹം പതിവായിരുന്നു. സിന്ധുവിന്‍റെ 12 വയസുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ്  കൊലപാതകം നടത്തിയത്. മർദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമർത്തിപ്പിടിച്ചു. ഇതിനിടെയാണ് സിന്ധുവിന്‍റെ വാരിയെല്ലുകൾ പൊട്ടിയത്.  

സിന്ധു അബോധാവസ്ഥയിലായ ഉടൻ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു. വായ തുറന്നിരുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടർന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീ കത്തിക്കുകയും ചെയ്തെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 

മൂന്ന് ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്‍റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സിന്ധുവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ബിനോയി 16നു പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്‍റേഷനുള്ളിൽ പാറയുടെ വിടവിൽ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയ ശേഷം തമിഴ്നാട്ടിലേക്കു കടന്നു.  

പൊലീസ് മൃതദേഹം കണ്ടെത്താതിരുന്നതിനെത്തുടർന്ന് വീണ്ടും നാട്ടിലെത്തി. കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം. ഈ മാസം മൂന്നിന് പെരിഞ്ചാൻകുട്ടി പ്ലാന്‍റേഷനിലെത്തി മുൻപ് തങ്ങിയ പാറയുടെ വിള്ളലിൽ  താമസിച്ചു. അന്നാണ് സിന്ധുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. 

ശ്വാസകോശസംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാൽ കാട്ടിലെ തണുപ്പിൽ തുടരാനും പ്രയാസമായി. സാധാരണ വിളിക്കാറുണ്ടായിരുന്ന വക്കീലിനെ പുതിയ നമ്പറിൽ നിന്നു വിളിച്ചതോടെ പ്രതി കാട്ടിലുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. ഇന്നലെ ഉച്ചയോടെ പ്ലാന്‍റേഷനിൽ നിന്നിറങ്ങി കമ്പം വഴി തമിഴ്നാട്ടിലേക്കു കടക്കുന്നതിനു വേണ്ടി റോഡിലേക്ക് നടന്നു വരുമ്പോഴാണ് പിടിയിലായത്. 

Share it:

National

Post A Comment: