അർധ നഗ്ന വേഷത്തിൽ പുരുഷന്‍റെ പുറത്തിരുന്ന് വീഡിയോ ഷൂട്ട് ചെയ്‌ത ടിക് ടോക്കർക്കെതിരെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ഒരു ചിത്രം ഇൻസ്റ്റഗ്രാമിലും പിന്നീട് ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടത്. ഒരു സബ് വേ സ്റ്റേഷനിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ സ്ഥലം ഏതെന്ന് വ്യക്തമല്ല.
ബിക്കിനി മോഡൽ അർധ നഗ്ന വസ്ത്രം ധരിച്ച യുവതി പുരുഷനെ കുനിച്ച് നിർത്തി മുതുകിൽ ഇരിക്കുന്നതാണ് ചിത്രം. യുവതി പുരുഷന്‍റെ പുറത്തിരുന്ന് മൊബൈൽ നോക്കുകയാണ്. ചിത്രം ഇൻസ്റ്റഗ്രാമിൽ വന്നതിനു പിന്നാലെ ട്വിറ്ററിൽ ഇതിന്‍റെ വീഡിയോയും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതോടെയാണ് വിമർശനം ഉയർന്നു തുടങ്ങിയത്. ലൈംഗികത പ്രകടിപ്പിക്കാൻ യുവതി ഇത്തരം ഒരു സാഹചര്യം സൃഷ്‌ടിക്കുകയായിരുന്നുവെന്നാണ് പ്രധാന വിമർശനം. ജനപ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ടായ സബ്‌വേക്രീച്ചേഴ്സാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. "അവർ ധീരത മരിച്ചുവെന്ന് പറയുന്നു എന്നാണ് ചിത്രത്തിനു കുറിപ്പിട്ടിരിക്കുന്നത്. അർധ നഗ്ന മേനി കാണിക്കുന്നതാണോ ധീരതയെന്നാണ് കമന്‍റുകളിൽ പലരും ചോദിക്കുന്നത്.
ടിക്ടോക് ഷോർട്ട് വീഡിയോ ആപ്പിൽ @Sti1es എന്ന പേരിൽ അക്കൗണ്ട് ഉള്ള ടിക് ടോക്ക് ഉപയോക്താവാണ് ചിത്രത്തിലെ സ്ത്രീ. സെപ്റ്റംബർ 17 -ന് സബ്‌വേക്രീച്ചേഴ്സ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, അവർ പച്ച നിറമുള്ള ഹാൾട്ടർനെക്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് 1,53,000 ലൈക്കുകളും 2500 കമന്‍റുകളും ഉണ്ട്. നിരവധി പേരാണ് ചിത്രത്തിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്ത് വരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: