ശാസ്‌താംകോട്ട: ഭാര്യയെ കാണാതായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിയെ പൊലീസ് കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഗുരു നിവാസിൽ അരുൺ.ഡി. രാജിന്‍റെ ഭാര്യ ലിറ്റി രാജനെ (21) ആണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്.
സമീപവാസികളായ അരുണും ലിറ്റിയും 2019 ഓഗസ്റ്റ് ആറിനാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. തുടർന്ന് ലിറ്റി അരുണിന്‍റെ കുടുംബത്തിനൊപ്പം താമസം തുടങ്ങി. ഇതിനിടെ കുണ്ടറയിൽ നഴ്‌സിങ് പഠനവും തുടരുന്നുണ്ടായിരുന്നു. അരുൺ ഗുജറാത്തിൽ ടയർ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങാനായി ഗുജറാത്തിൽ നിന്ന് നാട്ടിലെത്തിയ ലിറ്റിയെ പിന്നീട് അരുണിന്‍റെ വീട്ടിൽ നിന്നും ഓഗസ്റ്റ് 16നാണ് കാണാതായത്. പോവുകയാണ് എന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി. തുടർന്നാണ് അരുണിനെ ഗുജറാത്തിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് യുവതി ബന്ധം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ലിറ്റിയെ ഫോൺകോളുകൾ പരിശോധിച്ചാണ് കണ്ടെത്തിയത്. പൊലീസ് നിർദ്ദേശപ്രകാരം നാട്ടിലെത്തിയ ലിറ്റി പൊലീസ് സ്റ്റേഷനിൽ ഹാജരായി.. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ തൻ്റെ മാതാവിനൊപ്പം പോവുകയാണ് എന്നും ജോലി സ്ഥലത്തേക്ക് വൈകാതെ മടങ്ങും എന്നും ലിറ്റി അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HN3zUlGc2Va9613524dFBp
രാമപുരം പീഡനം; പുറത്ത് വന്നത് പ്രതിയെ വീട്ടുകാർ കട്ടിലിനടിയിൽ നിന്നും പിടിച്ചതോടെ
കോട്ടയം: പാലാ രാമപുരത്ത് 16 കാരിയെ സഹപാഠിയടക്കം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാം പ്രണയം മുതലാക്കിയാണ് യുവതി പീഡനത്തിനിരയായത്. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്. അറസ്റ്റിലായ നാല് പേരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിൽ യുവാവിനെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്ത് വന്നത്. പുറത്തേക്ക് വാതിലുള്ള മുറിയിലാണ് പെൺകുട്ടി കിടന്നിരുന്നത്. ഈ വാതിലിലൂടെ വീടിനുള്ളിലെത്തിയാണ് പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
കേസിൽ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജൂൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതികളിൽ ഒരാൾ രാത്രി സമയത്ത് പെൺകുട്ടിയുടെ മുറിയിൽ കടന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടി മറ്റൊരു മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ പെൺകുട്ടിയുടെ മുറിയിൽ അനക്കം കേട്ടതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയെ കാണാൻ മുറിയിലെത്തിയ യുവാവ് കട്ടിലിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കൈയോടെ പിടികൂടി. എന്നാൽ വീട്ടുകാരുടെ പിടിവെട്ടിച്ച് യുവാവ് ഓടിരക്ഷപെട്ടു.
തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പെൺകുട്ടി ഇയാൾ മുമ്പും മുറിയിൽ എത്തിയിട്ടുണ്ടെന്നും താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും പറയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലർമാരുടെ അടുത്തെത്തിച്ചപ്പോഴാണ് മറ്റുള്ളവരുടെ പേരുകളും പുറത്ത് വരുന്നത്. ഐങ്കൊമ്പ് സ്വദേശിനിയായ 16 കാരിയെ അർജ്ജുൻബാബുവാണ് പ്രണയത്തിൽ കുരുക്കി ആദ്യം പീഡിപ്പിച്ചത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു.
അതേസമയം രണ്ടുപേർക്കു മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.
Post A Comment: