കോട്ടയം: ഗൾഫിലുള്ള ഭർത്താവിനെ സന്തോഷിപ്പിക്കാൻ സ്വന്തം ഫോണിൽ നഗ്ന സെൽഫികളും വീഡിയോകളും എടുത്ത യുവതിക്ക് ലഭിച്ചത് എട്ടിന്‍റെ പണി. ഈരാറ്റുപേട്ട പ്രദേശത്താണ് സംഭവം നടന്നത്. പ്രണയിച്ചു വിവാഹം കഴിച്ച യുവതിക്കാണ് ഇപ്പോൾ ഭർത്താവിനെ അടക്കം നഷ്‌ടപ്പെടുന്ന അവസ്ഥ വന്നത്.
ഇരുമതവിഭാഗത്തിൽപെട്ട യുവാവും യുവതിയും ഏതാനും വർഷം മുമ്പാണ് പ്രണയിച്ചു വിവാഹം കഴിച്ചത്. തുടർന്ന് വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ ഭർത്താവിന്‍റെ വീടിനു സമീപം വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. യുവതിയുടെ വീട്ടുകാരുമായി പിന്നീട് അടുപ്പം ഉണ്ടായതുമില്ല. ഭർത്താവിന്‍റെ വീട്ടുകാർ പിണക്കം മാറി അടുപ്പം കൂടി തുടങ്ങിയിരുന്നു. ഇടക്കിടെ ഭർത്താവിന്‍റെ അമ്മ യുവതിക്ക് കൂട്ടു കിടക്കാൻ വരുമായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.
ഇതിനിടെ ഭർത്താവ് ഗൾഫിൽ ജോലിക്ക് പോയി. ഈ സമയത്ത് യുവതി ഭർത്താവിനെ സന്തോഷിപ്പിക്കാൻ സ്വന്തം ഫോണിൽ നഗ്ന വീഡിയോകളും സെൽഫികളും പകർത്തി അയക്കുന്ന പതിവുണ്ടായിരുന്നു. പതിവുപോലെ ഇത്തരത്തിൽ സ്വന്തം നഗ്ന വീഡിയോകളും ചിത്രങ്ങളും മറ്റും ഭർത്താവിന് അയച്ചുകൊടുത്തതിനു പിന്നാലെ മൊബൈൽ താഴെ വീണു.
വീഴ്ച്ചയിൽ തകരാർ സംഭവിച്ച ഫോൺ ഓണാകാതെ വന്നതോടെ യുവതി ഭർത്താവിന്‍റെ സുഹൃത്തിനോട് വിവരം പറഞ്ഞു. ഇയാൾ ഫോൺ നന്നാക്കാനായി യുവതിയുടെ പക്കൽ നിന്നും വാങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈരാറ്റുപേട്ടയിലെ മൊബൈൽ കടയിൽ നിന്നും ഫോൺ നന്നാക്കി വാങ്ങിയ ഭർത്താവിന്‍റെ കൂട്ടുകാരൻ മൊബൈൽ പരിശോധിക്കുകയും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു.
ഇതോടെ ഇവ കൈക്കലാക്കിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. കോട്ടയം, വാഗമൺ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചാണ് യുവതിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. ഇയാൾ യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയ ശേഷം കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടുന്നതിനും യുവതിയെ നിർബന്ധിച്ചു.
ചിത്രങ്ങൾ പുറത്തു പോകുമെന്ന് ഭയന്ന് യുവതി ആദ്യം ഇതിനും സമ്മതിച്ചു. എന്നാൽ കൂടുതൽ പേർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ ഭർത്താവിന്‍റെ വീട്ടുകാരും യുവതിയെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്‍റെ വീട്ടിൽ നിന്നും യുവതി പുറത്തായ അവസ്ഥയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഇടുക്കിയിൽ സ്ത്രീയടക്കം മൂന്ന് പേർ മരിച്ച നിലയിൽ
ഇടുക്കി: ഉടുമ്പൻചോല കുത്തുങ്കലിലെ ഡാമിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച്ച കാണാതായ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാധമിക വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുളിക്കുന്നതിനിടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കവെ മറ്റുള്ളവരും വെള്ളത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്നാണ് പൊലീസ് നൽകുന്ന വിവരം.
Post A Comment: