കൊളംബോ: കാമുകിയെ കാണാൻ കടൽ കടന്നെത്തിയ ഇന്ത്യൻ യുവതി ശ്രീലങ്കയിൽ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിനിയായ 24കാരിയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പാണ് ശ്രീലങ്കയിലെ അമ്പര ജില്ലയിലുള്ള 33 കാരിയുമായി യുവതി അടുപ്പത്തിലാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പരിചയം.
പരിചയം ഇഷ്ടത്തിലേക്ക് വഴിമാറിയതോടെ ഒരുമിച്ചു ജീവിക്കാനായി തമിഴ് യുവതി കാമുകിയെ തമിഴ്നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. എന്നാൽ പാസ് പോർട്ട് ലഭിക്കാതെ വന്നതോടെ ശ്രീലങ്കൻ യുവതിയുടെ യാത്ര മുടങ്ങി. ഇതോടെ ഈ മാസം 20ന് തമിഴ് യുവതി ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു.
ശ്രീലങ്കയിലെത്തിയ യുവതി കാമുകിയുടെ അക്കറായിപ്പട്ടുവിലുള്ള വീട്ടിലെത്തി. യുവതിയെ തനിക്കൊപ്പം വിടണമെന്നും ഇന്ത്യയിലെത്തി ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും തമിഴ് യുവതി ശ്രീലങ്കൻ യുവതിയുടെ വീട്ടുകാരെ ധരിപ്പിച്ചു.
എന്നാൽ യുവതിയുടെ വീട്ടുകാർ ഈ ബന്ധം തള്ളുകയും അസാധാരണ ബന്ധത്തിനെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതോടെ ഇരുവരെയും ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ബ്രിട്ടീഷ് ഭരണകാലം മുതൽ ശ്രീലങ്കയിൽ സ്വവർഗാനുരാഗം കുറ്റകരമാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം യുവതികളെ മജിസ്ട്രേറ്റ് കൗൺസിലിങ്ങിനായി ആശുപത്രിയിലേക്ക് അയച്ചെന്നാണ് റിപ്പോർട്ടുകൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
നടൻ വിജയ്ബാബു അറസ്റ്റിൽ
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിർമാതാവും നടനുമായ വിജയ്‌ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഇന്ന് മുതൽ ജൂലൈ മൂന്നു വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു.
ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും.
രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും.
Post A Comment: