തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 കോവിഡ് മരണങ്ങളാണ് കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്ടും എറണാകുളത്തും മൂന്ന് മരണങ്ങൾ കോവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തും, കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ ഏഴ് കോവിഡ് മരണമാണ് സ്ഥിരീകരിച്ചിരുന്നത്. ഇന്നും എറണാകുളത്താണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
838 കേസുകളാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്‌തത്. തിരുവനന്തപുരത്ത് 717 പേർക്കും കോട്ടയത്ത് 399 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു എലിപ്പനി മരണവും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു
ഇടുക്കി: തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തണ്ട്തോട്ടക്കാട്ട് ശങ്കരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെ 2.15നായിരുന്നു മരണം. രണ്ട് മാസം മുമ്പാണ് ഓമനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഓമന ഇക്കാര്യം ഭർത്താവിനോടെ ബന്ധുക്കളോടെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓമനയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ചാണ് തനിക്ക് നായയുടെ കടിയേറ്റ വിവരം ഓമന ചികിത്സിച്ച ഡോക്‌ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർഛിക്കുകയും തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലെത്തിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. നിരവധി മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
Post A Comment: