കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അഛനും മകനും മുങ്ങി മരിച്ചു. കണ്ണൂർ എച്ചൂരിലാണ് സംഭവം നടന്നത്. എച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിലാണ് അപകടം നടന്നത്.
എച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി. മകന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ നിന്തൽ പഠിക്കാനാണ് ഇവർ കുളത്തിൽ എത്തിയത്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
വാഹനാപകടങ്ങളിൽ മൂന്ന് മരണം
തൃശൂർ: വ്യസ്ത വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് മൂന്ന് മരണം. തൃശൂരിൽ ഒരാളും കണ്ണൂരിൽ രണ്ട് പേരും അപകടത്തിൽ മരിച്ചു. കണ്ണൂരിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം വാഹനാപകടത്തിൽ സ്വകാര്യ എഫ് എം റേഡിയോ ടെക്നീഷ്യൻ ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ ശശിയുടെ മകൻ അഭിജിത്ത് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. മരം കയറ്റിപ്പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.
കണ്ണൂരിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. കണ്ണൂർ പാപ്പിനിശേരി ആന വളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ (15) ആണ് മരിച്ചത്. പാപ്പിനിശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൂന്ന് ദിവസം മുൻപാണ് അപകടം നടന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരുക്കേറ്റ ഫർഹീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൃശൂർ കയ്പമംഗലത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി കാട്ടൂർ പൊഞ്ഞനം സ്വദേശി റംസിയ (19) മരിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ബോർഡ് ദേശീയ പാതയിലായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റംസിയ ഇന്ന് പുലർച്ചെ മരിച്ചു. കയ്പമംഗലം എം.ഐ.സി വഫിയ്യ കോളേജിലെ വിദ്യാർഥിനിയാണ്.
Post A Comment: