ഇടുക്കി: വിദേശത്തുള്ള ഉടമ അറിയാതെ നാട്ടിലെ തോട്ടത്തിൽ നിന്നും ലക്ഷക്കണക്കിനു രൂപയുടെ മരം മുറിച്ചു കടത്തിയ മാനേജർ അറസ്റ്റിൽ. മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞ് ആഡംബര ജീവിതം നയിച്ചു വന്ന ആലപ്പുഴ വെൺമേലിൽ തോമസ് വി. ജേക്കബ് എന്ന ജൂഡി (49)ആണ് കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്. മോഷ്‌ടിച്ചു കടത്തിയ മരം വിറ്റു കിട്ടിയ ലക്ഷങ്ങൾ കൊണ്ട് ഗോവയിലും തമിഴ്‌നാട് പ്രദേശത്തും ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് ജൂഡിയെ കട്ടപ്പന പൊലീസ് കുടുക്കിയത്.
ജിജി ജേക്കബ് എന്നയാളുടെ പുറ്റടി മണിയംപെട്ടിയിലുള്ള തോട്ടത്തിൽ മാനേജരായിരുന്നു ജൂഡി. പ്രവാസിയായ ജിജി അറിയാതെ തോട്ടത്തിലെ തേക്കും ഈട്ടിയും അടക്കമുള്ള മരങ്ങളാണ് ജൂഡി മുറിച്ചു കടത്തിയത്. സംഭവം അറിഞ്ഞ ജിജി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി ഇടുക്കിയിൽ നിന്നും കടന്നു.
കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞതിന് ശേഷം ഗോവയിലേയ്ക്ക് കടന്ന ഇയാൾ പിന്നീട് മത്സ്യ തൊഴിലാളികൾക്കൊപ്പം ചേരുകയും മുഴുവൻ സമയവും പുറംകടലിൽ ചെലവഴിച്ച് വരികയുമായിരുന്നു. പുതുച്ചേരി കാരയ്ക്കൽ തമിഴ്നാട്ടിലെ നാഗപട്ടണം എന്നിവിടങ്ങളിലായി മത്സ്യബന്ധന ജോലി ചെയ്തുവരികെയാണ് കഴിഞ്ഞ ദിവസം പ്രതി അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്‍റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ ജോസഫ്, സി.പി.ഒ മാരായ ടോണി ജോൺ, വി.കെ. അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
അഫ്ഗാനിലെ ഭൂചലനം; മരണ സംഖ്യ 920 പിന്നിട്ടു
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 920 പിന്നിട്ടു. 610 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ മന്ത്രിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിലാണ് മരണ സംഖ്യ 1000ത്തോട് അടുക്കുന്നതായി പറയുന്നത്.
സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.
Post A Comment: