www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1766) Idukki (1735) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിതാവ് മർദിക്കുന്നത് പേടിച്ച് റബർ തോട്ടത്തിലൊളിച്ചു; നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

Share it:



തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ പിതാവ് മർദിക്കുമെന്ന് പേടിച്ച് അമ്മയ്ക്കൊപ്പം റബർ തോട്ടത്തിൽ അഭയം തേടിയ നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട്ടിലാണ് സംഭവം. ദിവസവും രാത്രിയില്‍ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രന്‍ എല്ലാ ദിവസവും ഭാര്യ സിജി മോളെയും മക്കളായ സുഷ്‌ക മോള്‍ (നാല്), സുഷിന്‍ സിജോ (12 ), സുജിലിന്‍ ജോ (9) എന്നിവരെ മർദിക്കാറുണ്ടായിരുന്നു.  

കഴിഞ്ഞ ദിവസവും രാത്രിയില്‍ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അവിടെ വച്ചു നാലു വയസുകാരിയായ സുഷ്‌ക മോളെ പാമ്പുകടിക്കുകയായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.  അപ്പോള്‍ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

സംഭവത്തിന് മുമ്പ് കുട്ടികള്‍ കരഞ്ഞു കൊണ്ട് പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന്, തിരുവട്ടാര്‍ പൊലീസ് കുഞ്ഞിന്‍റെ അഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രന്‍ മദ്യപിച്ചെത്തി രാത്രി കുട്ടികളെ മര്‍ദ്ദിക്കുകയും മക്കള്‍ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

‌യുദ്ധക്കളമായി സംസ്ഥാനം; അടിച്ചമർത്താൻ പൊലീസും പാർട്ടിയും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലുണ്ടായ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധം തല്ലിയൊതുക്കാൻ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നിരത്തിലിറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ സാഹചര്യം. കന്‍റോൺമെന്‍റ് ഹൗസിലേക്കടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത് വലിയ സംഘർഷത്തിനു കാരണമായി. 

സംസ്ഥാനത്ത് ഇന്നലെ രാത്രി വൈകിയും ഡിവൈഎഫ്ഐ- കോൺഗ്രസ് ഏറ്റുമുട്ടൽ തുടരുന്നുണ്ടായിരുന്നു. 

കോൺഗ്രസ്- യുഡിഎഫ് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസും കച്ചകെട്ടി ഇറങ്ങിയതോടെ പലയിടത്തും യുദ്ധ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെയാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രതിഷേധം അടിച്ചമർത്താൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്‌തത്. 

സോഷ്യൽ മീഡിയയിൽ അടക്കം ആഹ്വാനം ഉണ്ടായതോടെ പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തി. കോൺഗ്രസ് പ്രതിഷേധ മാർച്ചിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിലായി. പ്രതിഷേധവും അടിച്ചമർത്തലും പരിധി വിട്ടതോടെ സംസ്ഥാനത്ത് പലയിടത്തും ജനജീവിതം ദുസഹമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 


Share it:

National

Post A Comment: