തിരുവനന്തപുരം: സ്വത്ത് തർക്കത്തിനിടെ മകൾ അഛനെ കല്ലുകൊണ്ട് തലക്കടിച്ചു. പയറ്റുവിള പുളിയീർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻനാടാർക്കാണ് (73) പരുക്കേറ്റത്. ഇയാളുടെ പരാതിയിൽ മകൾ മിനിമോളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകൻ അനിലിനോടൊപ്പമായിരുന്നു ശ്രീധരൻ താമസിച്ചിരുന്നത്. അനിലിന് ഇയാൾ കൂടുതൽ സ്വത്ത് നൽകിയെന്നാരോപിച്ചാണ് മിനിമോൾ തർക്കമുണ്ടാക്കിയത്. വെള്ളിയാഴ്ച്ച ഈ ആരോപണം ഉന്നയിച്ച് വീട്ടിലെത്തി വഴക്കടിച്ച മിനിമോൾ വീട്ടുമുറ്റത്ത് കിടന്ന അനിലിന്‍റെ കാറിന്‍റെ ചില്ല് അടിച്ചു തകർത്തു.
അനിൽ ഇക്കാര്യം ചോദ്യം ചെയ്‌തതിന്‍റെ പ്രകോപനത്തിൽ കല്ലുകൊണ്ട് തിരികെയെത്തി ശ്രീധരൻ നാടാരെ ആക്രമിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ ഇയാളെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. തലയിൽ എട്ട് തുന്നിക്കെട്ടുണ്ട്. വീട്ടു വളപ്പിൽകെട്ടിയിട്ടിരുന്ന പശുവിനെയും മിനിമോൾ അഴിച്ചു വിട്ടതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
വണ്ടിപ്പെരിയാറ്റിൽ 24 കാരൻ റോഡിൽ മരിച്ച നിലയിൽ
ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. വണ്ടിപ്പെരിയാർ വാളാർഡി സ്വദേശി രമേശിനെ (24)യാണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ- വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപത്താണ് പുലർച്ചെ നാലോടെ മൃതദേഹം കണ്ടത്. ചോര വാർന്ന് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി കടന്നുപോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൊറൻസിക് സംഘം അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്നും വീണ നിലയിലാണ് മൃതദേഹമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം സംഭവത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Post A Comment: