www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനസ്തേഷ്യക്ക് പകരം ആസിഡ്; നടിയുടെ മുഖം വികൃതമായി

Share it:



ബംഗളൂരു: അനസ്തേഷ്യക്ക് പകരം ആസിഡ് നൽകിയതിനെ തുടർന്ന് യുവ നടിയുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായി. കന്നടി നടി സ്വാതി സതീഷിനിനാണ് ദുർഗതിയുണ്ടായത്. പല്ല് വേദനയെ തുടർന്ന് റൂട്ട് കനാൽ ചെയ്യുന്നതിനിടെയുണ്ടായ ചികിത്സാ പിഴവാണ് ഇതിനു കാരണമെന്ന് നടി ആരോപിച്ചു.  

നടിയുടെ മുഖം ഇപ്പോൾ നീരുവച്ച് വികൃതമായ നിലയിലാണ്. ചുണ്ട് ചെറുതായി കോടിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം തനിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണെന്നും നടി പറഞ്ഞു. പല്ലിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വാതി ചികിത്സയ്ക്കായി ആശുപത്രിയെ സമീപിച്ചത്. റൂട്ട് കനാൽ ചെയ്യാമെന്ന് ഡോക്‌ടർ നിർദേശിക്കുകയും ഇതിനു അനുമതി നൽകുകയുമായിരുന്നു. 

എന്നാൽ ശസ്ത്രക്രിയ്യ്ക്ക് ശേഷം മുഖത്തും ചുണ്ടുകളിലും വേദനയുണ്ടായി. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വേദന മാറുമെന്നാണ് ഡോക്‌ടർ പറഞ്ഞത്. എന്നാൽ 20 ദിവസം പിന്നിട്ടിട്ടും വേദന കുറയാതിരിക്കുകയും മുഖത്തെ നീർക്കെട്ട് മാറാതിരിക്കുകയും ചെയ്‌തതോടെ മറ്റൊരു ആശുപത്രിയെ സമീപിക്കുകയായിരുന്നു. 

റൂട്ട് കനാൽ നടത്തിയ സമയത്ത് ചികിത്സാ പിഴവുണ്ടായെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. റൂട്ട് കനാൽ ചെയ്യുന്നതിനു മുമ്പ് അനസ്തേഷ്യ നൽകുന്നതിനു പകരം സാലിസിലിക് ആസിഡാണ് തനിക്ക് നൽകിയതെന്നും ഇതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സ്വാതി പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വണ്ടിപ്പെരിയാറ്റിൽ 24 കാരന്‍റെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത് 

ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശിനെ (24) യാണ് വണ്ടിപ്പെരിയാര്‍- വള്ളക്കടവ് റൂട്ടില്‍ ഇഞ്ചിക്കാടിനു സമീപം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ നാലോടെ ഇതുവഴി വന്ന പാൽവണ്ടിയിലെ ഡ്രൈവറാണ് രക്തം വാർന്ന നിലയിൽ യുവാവ് റോഡിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രമേശാണെന്ന് കണ്ടെത്തിയത്.

അതേസമയം രമേശ് മദ്യലഹരിയിൽ ഓടുന്ന വാഹനത്തിൽ നിന്നും വീണതോ ചാടിയതോ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇയാളും അമിത ലഹരിയിലാണ്. ഇയാൾക്ക് ഇതുവരെ സുബോധം വീണിട്ടില്ല. സുബോധം വീണാൽ മാത്രമേ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകു. 

മരിച്ച രമേശ് കഴിഞ്ഞ ദിവസം വീട്ടിലും ഭാര്യാവീട്ടിലും മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ വണ്ടിപ്പെരിയാറ്റിലെ ബാറിലെത്തിയും ഇയാൾ ബഹളമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

Share it:

Entertainment

Post A Comment: