ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതൃസഹോദരന്‍റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം പുലർച്ചെ നാലിനാണ് വണ്ടിപ്പെരിയാർ- വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിനു സമീപം 24 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശാണ് മരിച്ചത്. ഇയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച്ച സംസ്‌കരിച്ചു.
ഇതിനു പിന്നാലെയാണ് രമേശിന്‍റെ പിതൃസഹോദരൻ രഞ്ജിത്ത് ആരോപണവുമായി രംഗത്തെത്തിയത്. സംഭവ ദിവസം രമേശിനൊപ്പം മൂന്ന് നാല് പേർ ഉണ്ടായിരുന്നതായും ഇക്കാര്യം രമേശ് വീട്ടുകാരോട് ഇടക്ക് ഫോൺ ചെയ്‌തപ്പോൾ പറഞ്ഞിരുന്നതായും ഇയാൾ പറയുന്നു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
സംഭവത്തിൽ രമേശിന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം രമേശ് വാഹനത്തിൽ നിന്നും വീഴുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
വെള്ളിയാഴ്ച്ചവരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Post A Comment: