ഇടുക്കി: വിദ്യാർഥിനിയെ സ്‌കൂൾ മാനേജരായ വൈദികൻ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലെ മാനേജരായ വൈദികനെതിരെയാണ് 16 വയസുള്ള പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വൈദികനെതിരെ തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വൈദികനെതിരെ മുമ്പും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും സഭയും സ്‌കൂൾ മാനേജ്മെന്‍റും ഇടപെട്ട് പ്രശ്‌നങ്ങൾ ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് വിവരം.
നിലവിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ തുടയിൽ വൈദികൻ ലൈംഗികോദേശത്തോടെ സ്‌പർശിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഒരു വർഷം മുമ്പാണ് പീഡനമുണ്ടായതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വൈദികനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി വ്യാജമാണെന്നാണ് സ്‌കൂൾ അധികൃതരുടെ നിലപാട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: അശ്ലീല ദൃശ്യം നിർമിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. മുൻ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് നടപടി. പട്ടിക-ജാതി വർഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച്ച രാവിലെ എട്ടിന് ചേരാനെല്ലൂരിലെ വീട്ടിൽ നിന്നാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കലൂർ- ദേശാഭിമാനി റോഡിലെ നന്ദകുമാറിന്‍റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കാക്കനാട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. അശ്ലീല ദൃശ്യം നിർമിക്കാൻ നന്ദകുമാർ പ്രേരിപ്പിച്ചെന്നും എന്നാൽ വിസമ്മതിച്ചതോടെ ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് സ്ഥാപനം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.
തുടർന്ന് പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
Post A Comment: