പത്തനംതിട്ട: ഫെയ്‌സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപടവിൽ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ വിശാഖ് (23) എന്നിവരാണ് അറസ്റ്റിലായത്.
വിശാഖാണ് യുവതിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശരത്തിനെ ചുമതലപ്പെടുത്തിയത്. ഒരു കുഞ്ഞിന്‍റെ അമ്മയായ യുവതിയ്ക്ക് വിശാഖ് ഫെയ്‌സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാൽ യുവതി ഇത് അക്‌സപ്റ്റ് ചെയ്‌തില്ല. ഇതോടെയാണ് വിശാഖ് ശരത്തിനോട് യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി നൽകാൻ ആവശ്യപ്പെട്ടത്.
തുടർന്ന് കഴിഞ്ഞ 26ന് രാത്രി എട്ടോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ ശരത്ത് അതിക്രമിച്ചു കയറുകയും കുളിമുറിയുടെ വെന്‍റിലേഷനിലൂടെ ദൃശ്യം പകർത്തുകയുമായിരുന്നു. യുവതി ഇത് കണ്ടെന്ന് മനസിലാക്കിയാണ് ശരത്ത് ദൃശ്യം പകർത്തിയത്. തുടർന്ന് വീട്ടിലെത്തി ദൃശ്യം വിശാഖിന് അയച്ചു കൊടുത്തു.
പിറ്റേന്ന് രാവിലെ യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ഇരുവരെയും പിടികൂടി. ഇരുവരുടെയും ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഫെയ്‌സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതായും ഇത് നിരസിച്ചതിന്‍റെ വാശിക്ക് ഇങ്ങനെ ചെയ്‌തതാണെന്നും പ്രതികൾ പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മദ്യം കടത്തിയ ഓട്ടോറിക്ഷ എക്സൈസ് ഉദ്യോഗസ്ഥനുമായി മറിഞ്ഞു
ഇടുക്കി: മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ഓട്ടോറിക്ഷയിൽ ചാടിക്കയറിയ എക്സൈസ് ഉദ്യോഗസ്ഥനുമായി ഓട്ടോറിക്ഷ മറിഞ്ഞു. കുമളി അട്ടപ്പള്ളത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപെട്ട ഓട്ടോറിക്ഷാ ഡ്രൈവർ പിന്നീട് എക്സൈസ് ഓഫീസിലെത്തി കീഴടങ്ങി.
ഓട്ടോറിക്ഷാ ഡ്രൈവർ ഡൈമുക്ക് ആയിരുമലയിൽ ബിനീഷ് (35) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ കേസെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽപെട്ട ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട പ്രിവന്‍റീവ് ഓഫിസർ ബി. രാജ്കുമാറിനെയും യാത്രക്കാരെയും പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷക്കടിയിൽ നിന്നും രക്ഷപെടുത്തി. ഓട്ടോറിക്ഷയിൽ നിന്നും ആറര ലിറ്റർ മദ്യം പിടികൂടി.
ചൊവ്വാഴ്ച്ച രാത്രിയിൽ 8.30 ഓടെ അട്ടപ്പള്ളം ബീവറേജസ് ഔട്ട്ലറ്റിനു സമീപത്തായിരുന്നു സംഭവം. വ്യാജ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം പരിശോധിക്കുന്നതിനിടെ മദ്യവുമായെത്തിയ ഓട്ടോറിക്ഷ നിർത്താതെ പോകുകയായിരുന്നു.
ഓട്ടോറിക്ഷയെ പിന്തുടർന്ന് അതിൽ കയറിയ ഉദ്യോഗസ്ഥനെയും കൊണ്ട് ഓട്ടോ അതിവേഗത്തിൽ പാഞ്ഞു. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ മറിക്കുമെന്നായി ഡ്രൈവർ.
തുടർന്ന് മറിച്ച ഓട്ടോക്ക് അടിയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു എന്ന് ബി. രാജ്കുമാർ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞ ഉടൻ മുന്നിലെ ഗ്ലാസ് തകർത്ത് അതിലുടെ ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. വെള്ളാരം കുന്നിൽ നിന്നും ഏതോ ആവശ്യത്തിന് കുമളിക്ക് ഓട്ടം വിളിച്ച് വന്നവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ കൊണ്ടു തിരികെ പോകും വഴിയാണ് മദ്യം ഓട്ടോറിക്ഷയിൽ കയറ്റിയത്. പ്രിവന്‍റീവ് ഓഫിസർ പി.ഡി. സേവ്യർ, അനീഷ് എന്നിവർ ചേർന്നാണ് വാഹന പരിശേധന നടത്തിയത്.
Post A Comment: