കോട്ടയം: വീട്ടു ജോലിക്കെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസിൽ 72 കാരന് 10 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. പുനലൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം വേളൂര്‍ മാണിക്കുന്നംഭാഗത്ത് കുരിക്കാശേരില്‍ വീട്ടില്‍ കെ.കെ. ജോര്‍ജി (72)നെ കോട്ടയം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
യുവതിയെ ചതിച്ചും വഞ്ചിച്ചും സമ്മര്‍ദ്ദത്തിനടിമപ്പെടുത്തിയും സാമ്പത്തിക ചൂഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളതെന്ന് കോടതി കണ്ടെത്തി. പിഴ ഈടാക്കുന്നതില്‍ രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്‌ടപരിഹാരമായി നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന സക്കറിയ മാത്യുവും തുടര്‍ന്നു ഗിരീഷ് പി. സാരഥിയും അന്വേഷണം പൂര്‍ത്തീകരിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ സതീഷ് ആര്‍. നായര്‍ ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
ഭാര്യയെ ചുംബിച്ച യുവാവിന് മർദനം
ലക്‌നൗ: നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ വളഞ്ഞിട്ട് മർദിച്ച് ആൾക്കൂട്ടം. ഉത്തർപ്രദേശിലെ അയോധ്യയിൽ (Ayodhya) സരയൂ നദിയിലാണ് സംഭവം നടന്നത്. മർദനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. അയോധ്യ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നദിയിലെ രാം കി പൗഡി ഘട്ടിൽ വെച്ച് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവം നടന്നതെന്നെതിനെ കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സരയൂ നദിയിൽ കുളിക്കുന്നതിനിടെ ദമ്പതികള്‍ പരസ്പരം ചുംബിച്ചു. ഇതുകണ്ട് ചുറ്റുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ആളുകൾ കുടുംബമായി നിൽക്കുന്നത് കാണുന്നില്ലേ എന്ന് ചോദിച്ച് ദമ്പതികൾക്ക് അരികിലേക്ക് എത്തിയ ഒരാൾ ഭർത്താവിനെ പിടിച്ച് വലിക്കുകയും തുടർന്ന് അടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആളുകൾ കൂട്ടംചേർന്ന് ഇയാളെ മർദിക്കാൻ തുടങ്ങിയത്. മർദനത്തിൽ നിന്ന് ഭാര്യ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ശ്രമം പാഴാവുന്നതും വീഡിയോയിൽ കാണാം.
ക്രൂരമർദനത്തിന് ശേഷം വെള്ളത്തിൽ നിന്നും ആൾക്കൂട്ടം ഇയാളെ കരയിലേക്ക് വലിച്ചുകയറ്റുകയും തുടർന്ന് അവിടെ നിന്ന് വീണ്ടും മർദിച്ചു. ഇതിനിടയിൽ ചിലർ ഇടപെട്ട് ദമ്പതികളെ അവിടെ നിന്ന് പറഞ്ഞ് വിടുന്നതും വീഡിയോയിൽ കാണാം. ആക്രമണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസ് എടുത്ത് ദമ്പതികളെയും അവരെ അക്രമിച്ചവരെയും കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.
Post A Comment: