ന്യൂയോർക്ക്: വന്യമൃഗങ്ങൾക്കൊപ്പം ഒരു ഫോട്ടോ എടുക്കുകയെന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാൽ ഇത്തരത്തിൽ ഫോട്ടോ എടുക്കാൻ പോയി അപകടത്തിൽപെട്ടവരും ഉണ്ട്. അമേരിക്കൻ മോഡലായ മേഗൻ മിലൻ എന്ന യുവതിക്ക് പറ്റിയ ഒരു അമ്മളിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റോറിഫുള്‍ വീഡിയോ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വളരെ വേഗം വീഡിയോ വൈറലായി മാറി. മേഗന്‍ മിലന്‍ ഫോട്ടോക്ക് പോസ് ചെയ്യാനായി ഒരു കുട്ടിയാനനയ്ക്ക് അരികില്‍ നില്‍ക്കുമ്പോള്‍ സംഭവിച്ച രസകരമായ കാര്യങ്ങളാണ് വീഡിയോയിൽ. തായ്‌ലാന്‍ഡിലെ ഷിയ ലായ് ഓര്‍ക്കിഡ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
ജനിച്ച് മൂന്ന് മാസം മാത്രം പ്രായമായ കുട്ടിയാനക്കൊപ്പം ഫോട്ടോ എടുക്കാനായിരുന്നു മേഗന്‍റെ ശ്രമം. എന്നാൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഇവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി കുട്ടിയാന ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. കുഞ്ഞാണെങ്കിലും ആനയുടെ ഭാരം താങ്ങാനാകാതെ മോഡല്‍ ശരിക്കും പെട്ടുപോയി.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ആദ്യം മോഡലിന്‍റെ വസ്ത്രത്തിലാണ് കുഞ്ഞന്‍ ആന കയറിപ്പിടിച്ചത്. പിന്നാലെ സ്‌നേഹപ്രകടനത്തിനായി ഇവരെ തറയില്‍ തള്ളിയിട്ട ശേഷം ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയാണ്. സംഗതി സ്‌നേഹം കൊണ്ടാണെങ്കിലും തലനാരിഴയ്ക്കാണ് പരുക്കുകളൊന്നും കൂടാതെ മോഡല്‍ രക്ഷപ്പെട്ടത്. ഇത്രയൊക്കെ ചെയ്‌തെങ്കിലും കുട്ടിയാനയോട് വളരെ കരുതലോടെയും ഇഷ്ടത്തോടെയുമാണ് മോഡല്‍ ഇടപെടുന്നത്.
കുട്ടിയാനയുടെ സ്‌നേഹപ്രകടനം വാത്സല്യപൂര്‍വമാണ് മിക്കവരും ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാമെന്ന ഉപദേശം എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
വാട്‌സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; വൈദികനെതിരെ നടപടി
കണ്ണൂർ: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെടുന്ന ഭക്ത സംഘത്തിന്‍റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ പരാതി. മാതൃവേദി സംഘടനയുടെ ഡയറക്റ്റർ കൂടിയായ കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം തനിക്ക് പിശക് പറ്റിയതാണെന്ന് ഫാ. സെബാസ്റ്റ്യൻ കീഴേത്ത് വിശദീകരണം നൽകിയിട്ടുണ്ട്.
എന്നാൽ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.
നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്‍റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.
Post A Comment: