ഇടുക്കി: മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി ജേഷ്‌ഠൻ. ഇടുക്കി കട്ടപ്പനയിലാണ് നടുക്കുന്ന സംഭവം നടന്നത്. ലബ്ബക്കട ആലപ്പാട്ട്പടി പടിഞ്ഞാറേക്കര സൈബിച്ചനാണ് (40) കുത്തേറ്റത്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ സൈബിച്ചനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നിലതരണം ചെയ്‌തിട്ടുണ്ട്. കേസിൽ ഇയാളുടെ സഹോദരൻ ഇയാളുടെ സഹോദരന്‍ സോണിയെ (43) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ പുരയിടത്തിലെ ഏലച്ചെടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. രാത്രിയിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കെ മദ്യലഹരിയിലായിരുന്ന സഹോദരങ്ങൾ ഇതെ ചൊല്ലി വാക്ക് തർക്കത്തിലായി. തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ സോണി കത്തിയെടുത്ത് സൈബിച്ചനെ കുത്തുകയുമായിരുന്നു.
കഴുത്തിലാണ് കുത്തു കൊണ്ടത്. സൈബിച്ചന്‍റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സോണി സ്ഥലം വിട്ടു. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് സൈബിച്ചനെ ആശുപത്രിയിലെത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന പൊലീസ് സോണിയെ വീടിനു സമീപത്തെ ഷെഡിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെുത്ത് കോടതിയിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. കട്ടപ്പന എസ്.ഐ കെ. ദിലീപ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
ഇടുക്കി, വയനാട് ജില്ലകളിൽ ഹർത്താൽ പൂർണം
ഇടുക്കി/വയനാട്: ബഫർ സോൺ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. പൊതു- സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ പ്രധാന നഗരങ്ങൾ അടക്കം വിജനമായി. ചിലയിടത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രധാന പ്രദേശങ്ങളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇടുക്കിയിൽ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, ഏലപ്പാറ, കുമളി മേഖലകളിൽ ഹർത്താൽ പൂർണമാണ്. കുമളിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങൾ നിരത്തിലുണ്ട്. ദീർഘ ദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിർത്തി കടന്ന് എത്തുന്നുണ്ട്.
വയനാട്ടിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധയിടങ്ങളിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. കൽപ്പറ്റ നഗരത്തിൽ ഐഎൻടിയുസി പ്രവർത്തകർ ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു.
പൊലീസ് ഇടപെട്ടാണ് പിന്നീട് ബസുകൾ കടത്തിവിട്ടത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ ആചരിക്കുന്നുണ്ട്. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് ആറ് വരെ ഹർത്താൽ.
Post A Comment: