കട്ടപ്പന: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഋഷഭാദ്രി ആയുര്‍വ്വേദ ചികിത്സാലയവും പതഞ്ജലി യോഗ വിദ്യാപീഠവും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും നടത്തുന്നു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് വരെ വലിയകണ്ടം ജേസീഹാളില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ഉദ്ഘാടനം ചെയ്യും.
വാര്‍ഡ് കൗണ്‍സിലര്‍ രജിത രമേഷ് അധ്യക്ഷയാകും. കൗണ്‍സിലര്‍ന്മാരായ ഷമേജ് കെ. ജോര്‍ജ്, ഷാജി കൂത്തോടി, പതഞ്ജലി യോഗവിദ്യാപീഠം ഡയറക്ടര്‍ കെ. പ്രദീപ്, രജനി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ഋഷഭാദ്രി ചികിത്സാലയ ഡയറക്ടര്‍ ഡോ. ശരത് കൃഷ്ണയുടെ നേതൃത്വത്തില്‍ "മഴക്കാലവും വാതരോഗങ്ങളും' എന്നവിഷയത്തില്‍ ബോധവൽകരണ ക്ലാസ് നടത്തും. തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ കാമ്പും നടത്തും. സൗജന്യ ക്യാമ്പിലേക്ക് മുന്‍കൂട്ടി ബുക്കുചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. വിവിരങ്ങള്‍ക്ക്: 9747993027,9562079051.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു
ഇടുക്കി: തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തണ്ട്തോട്ടക്കാട്ട് ശങ്കരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെ 2.15നായിരുന്നു മരണം. രണ്ട് മാസം മുമ്പാണ് ഓമനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഓമന ഇക്കാര്യം ഭർത്താവിനോടെ ബന്ധുക്കളോടെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓമനയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ചാണ് തനിക്ക് നായയുടെ കടിയേറ്റ വിവരം ഓമന ചികിത്സിച്ച ഡോക്‌ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർഛിക്കുകയും തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലെത്തിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. നിരവധി മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
Post A Comment: