തിരുവനന്തപുരം: തൃശൂർ മേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തിര പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്.
ഇവിടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരികയാണ്. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി വരുന്നു. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 4 തരം ആന്താക്സ് കണ്ടുവരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മദ്യം കടത്തിയ ഓട്ടോറിക്ഷ എക്സൈസ് ഉദ്യോഗസ്ഥനുമായി മറിഞ്ഞു
ഇടുക്കി: മദ്യം കടത്തുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ഓട്ടോറിക്ഷയിൽ ചാടിക്കയറിയ എക്സൈസ് ഉദ്യോഗസ്ഥനുമായി ഓട്ടോറിക്ഷ മറിഞ്ഞു. കുമളി അട്ടപ്പള്ളത്താണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപെട്ട ഓട്ടോറിക്ഷാ ഡ്രൈവർ പിന്നീട് എക്സൈസ് ഓഫീസിലെത്തി കീഴടങ്ങി.
ഓട്ടോറിക്ഷാ ഡ്രൈവർ ഡൈമുക്ക് ആയിരുമലയിൽ ബിനീഷ് (35) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ കേസെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അപകടത്തിൽപെട്ട ഓട്ടോറിക്ഷയ്ക്ക് അടിയിൽപെട്ട പ്രിവന്‍റീവ് ഓഫിസർ ബി. രാജ്കുമാറിനെയും യാത്രക്കാരെയും പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷക്കടിയിൽ നിന്നും രക്ഷപെടുത്തി. ഓട്ടോറിക്ഷയിൽ നിന്നും ആറര ലിറ്റർ മദ്യം പിടികൂടി.
ചൊവ്വാഴ്ച്ച രാത്രിയിൽ 8.30 ഓടെ അട്ടപ്പള്ളം ബീവറേജസ് ഔട്ട്ലറ്റിനു സമീപത്തായിരുന്നു സംഭവം. വ്യാജ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം പരിശോധിക്കുന്നതിനിടെ മദ്യവുമായെത്തിയ ഓട്ടോറിക്ഷ നിർത്താതെ പോകുകയായിരുന്നു. ഓട്ടോറിക്ഷയെ പിന്തുടർന്ന് അതിൽ കയറിയ ഉദ്യോഗസ്ഥനെയും കൊണ്ട് ഓട്ടോ അതിവേഗത്തിൽ പാഞ്ഞു. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ മറിക്കുമെന്നായി ഡ്രൈവർ.
തുടർന്ന് മറിച്ച ഓട്ടോക്ക് അടിയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു എന്ന് ബി. രാജ്കുമാർ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞ ഉടൻ മുന്നിലെ ഗ്ലാസ് തകർത്ത് അതിലുടെ ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. വെള്ളാരം കുന്നിൽ നിന്നും ഏതോ ആവശ്യത്തിന് കുമളിക്ക് ഓട്ടം വിളിച്ച് വന്നവരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇവരെ കൊണ്ടു തിരികെ പോകും വഴിയാണ് മദ്യം ഓട്ടോറിക്ഷയിൽ കയറ്റിയത്. പ്രിവന്‍റീവ് ഓഫിസർ പി.ഡി. സേവ്യർ, അനീഷ് എന്നിവർ ചേർന്നാണ് വാഹന പരിശേധന നടത്തിയത്.
Post A Comment: