ഡെറാഡൂൺ: ഹോട്ടൽ വാഷ് റൂമിൽ ഹൗസ് കീപ്പിങ് ജീവനക്കാരിയായ 24 കാരിയെ 15 കാരൻ പീഡനത്തിനിരയാക്കി. ഡെറാഡൂണിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിൽ താമസത്തിനെത്തിയ കുട്ടിയാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. മാതാപിതാക്കളോടൊപ്പമാണ് കുട്ടി രണ്ട് ദിവസത്തെ താമസത്തിനായി ഹോട്ടലിൽ മുറിയെടുത്തത്. സംഭവത്തില്‍ 15-കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവമെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൗസ് കീപ്പിങ് ജീവനക്കാരി പൊലീസില്‍ മൊഴി നല്‍കി. ജോലിക്കിടെ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി സ്ത്രീകള്‍ക്കായുള്ള വാഷ്റൂമില്‍ പോയതായിരുന്നു താനെന്ന് പരാതിയില്‍ ഈ യുവതി പറയുന്നു.
സ്ത്രീകളുടെ വാഷ്റൂമിലേക്ക് ആരും കാണാതെയാണ് പതിനഞ്ചുകാരന്‍ എത്തിയത്. തന്നെ അഭിവാദ്യം ചെയ്ത കൗമാരക്കാരനോട് എങ്ങനെയാണ് സ്ത്രീകളുടെ വാഷ് റൂമില്‍ കയറിയതെന്ന് ചോദിച്ചു. ഇവിടെ നിന്നാല്‍, പ്രശ്നമാവുമെന്നും എത്രയും വേഗം പുറത്തുകടക്കണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാല്‍, 15-കാരന്‍ ഇതിന് തയ്യാറായില്ല. പകരം അവന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം, തന്നെ കയറിപ്പിടിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ ബലമായി അഴിച്ചെറിഞ്ഞശേഷം ഈ കൗമാരക്കാരന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും വാതില്‍ അടച്ചിരുന്നതിനാല്‍, ആരും നിലവിളി കേട്ടില്ല.
കൗമാരക്കാരന്‍ പുറത്തുപോയശേഷം ആകെ അവശനിലയിലായ തന്നെ സഹപ്രവര്‍ത്തകരാണ് പുറത്തുകൊണ്ടുവന്നത്. യുവതി മൂന്നു വര്‍ഷം മുമ്പാണ് ഈ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ ഹോട്ടലിനടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു
ഇടുക്കി: തെരുവുനായയുടെ കടിയേറ്റ വയോധിക പേ വിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തണ്ട്തോട്ടക്കാട്ട് ശങ്കരന്‍റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെ 2.15നായിരുന്നു മരണം. രണ്ട് മാസം മുമ്പാണ് ഓമനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. എന്നാൽ ഓമന ഇക്കാര്യം ഭർത്താവിനോടെ ബന്ധുക്കളോടെ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഓമനയെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ചാണ് തനിക്ക് നായയുടെ കടിയേറ്റ വിവരം ഓമന ചികിത്സിച്ച ഡോക്‌ടറോട് പറഞ്ഞത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം ഓമനയെ വീട്ടിലേക്ക് അയച്ചു. എന്നാൽ വീട്ടിലെത്തിയതോടെ രോഗം മൂർഛിക്കുകയും തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളെജിലെത്തിക്കാൻ ഡോക്‌ടർമാർ നിർദേശിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നു പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. നിരവധി മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
Post A Comment: