ഇടുക്കി: ലോക് ഡൗണിൽ വനത്തിനുള്ളിലൂടെ ഇടുക്കിയിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ കാട്ടാന ആക്രമിച്ചു. തേവാരംമെട്ടിനു സമീപം ചൊവ്വാഴ്ച്ച സന്ധ്യ കഴിഞ്ഞാണ് സംഭവം ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും വനത്തിലൂടെ ഇടുക്കിയിലെ ഉടുമ്പൻചോലയിലേക്ക് യാത്ര തിരിച്ച മുനിയാണ്ടി, രാസാങ്കം എന്നിവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇതിൽ മുനിയാണ്ടി ഓടി രക്ഷരപെട്ടു. രാസാങ്കത്തെ ആന ആക്രമിക്കുന്നതു കണ്ടതായിട്ടാണ് മുനിയാണ്ടി പറയുന്നത്.
ഇയാൾക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച്ച രാവിലെ മാത്രമേ വനത്തിലുള്ളിലെത്തി ഇയാളെ കണ്ടെത്താനാകു എന്ന് അധികൃതർ അറിയിച്ചു. അതിർത്തി വഴിയുള്ള പാസ് ഇല്ലാതെ ഇരുവരും അനധികൃതമായി ഇടുക്കിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വനത്തിൽ വച്ച് കാട്ടാന ഇവരെ ആക്രമിച്ചു.
ചൊവ്വാഴ്ച്ച വൈകിട്ട് നാലോടെയാണ് ഇവർ കാട്ടിലേക്ക് പ്രവേശിച്ചത്. രാസാങ്കത്തെ കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് പിടികൂടുന്നത് കണ്ടെന്ന് മുനിയാണ്ടി പറയുന്നു. കാട്ടിലൂടെ ഓടിയ മുനിയാണ്ടി തേവാരംമെട്ടിലെത്തിയാണ് നാട്ടുകാരോട് വിവരം അറിയിച്ചത്. അതേസമയം രാത്രി വൈകി രാസാങ്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: