തിരുവനന്തപുരം: യുവതിയെ മദ്യം നൽകിയ മയക്കിയ ശേഷം ഭർത്താവും സംഘവും കൂട്ടം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ പീഡിപ്പിച്ചവരിൽ ഒരാൾ മാത്രമാണ് ഭർത്താവിന്‍റെ കൂട്ടുകാരനെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. മറ്റുള്ളവരെ കൂട്ടുകാരൻ വിളിച്ചു വരുത്തിയതാണെന്നും വിവരം ലഭിച്ചു. ഇതോടെ ഭാര്യയെ പണത്തിനായി വിൽക്കുകയായിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തന്നെ തുടർന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിയിരുന്ന ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്‌ച്ച പിടികൂടി. ഇതോടെഏഴ് പ്രതികളും പൊലീസിന്‍റെ പിടിയിലായി. ഭർത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു. യുവതിയുടെ കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.
യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്‍റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്. അമ്മയെയും തന്നെയും ഉപദ്രവിച്ചതു സംബന്ധിച്ച് നാലു വയസുകാരനും മൊഴി നൽകിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവു പണം വാങ്ങി ഭാര്യയെ വിറ്റതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: