തിരുവനന്തപുരം: കേരളത്തെ നടുക്കിയ കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധം പിരിയാൻ കാത്തിരുന്ന ഭർത്താവ് യുവതിയെ ബോധപൂർവം കെണിയിലാക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഏറെ നാളായി യുവതി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു. ഒരു മാസം മുൻപ് മാത്രമാണ് ഭർത്താവ് വീണ്ടും യുവതിയെ കൂട്ടികൊണ്ടു വന്നത്. പള്ളിക്കമ്മിറ്റി ഉൾപ്പെടെ ഇടപെട്ടാണ് ഇവരെ വീണ്ടും കൂട്ടിച്ചേർത്തത്. ഇതിനു പിന്നാലെയാണ് ഇന്നലെ യുവതിയെ കൂട്ടുകാർ ചേർന്ന് പീഡനത്തിനിരയാക്കുന്നത്.
യുവതിയെ തന്ത്ര പൂർവം ഇയാൾ കൂട്ടിക്കൊണ്ടു വന്ന് സുഹൃത്തുക്കൾക്ക് പങ്കുവക്കുകയായിരുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം യുവതിയും കുട്ടികളുമായി ഭർത്താവ് കടൽ തീരത്തേക്ക് പോയിരുന്നു. സംശയാസ്പദമായി ഒന്നും അന്ന് ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനു ശേഷമാണ് ഇന്നലെ വീണ്ടും കടൽതീരത്തേക്ക് പോകാമെന്ന് ഭർത്താവ് പറയുന്നതും കുട്ടികൾക്കൊപ്പം കൂട്ടിക്കൊണ്ട് പോകുന്നതും. പുതുക്കുറിച്ചി കടപ്പുറത്ത് എത്തിച്ചാണ് അക്രമം നടത്തിയത്. നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ആറു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മദ്യപിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ വെള്ളം എടുക്കാനായി വന്നപ്പോൾ തോളിൽ ബലമായി പിടിച്ചെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും യുവതി മൊഴിയിൽ പറയുന്നു. ആക്രമണത്തിനിടെ ഇറങ്ങി ഓടിയ യുവതി വഴിയില്‍ കണ്ട ഒരു വാഹനത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് കണിയാപുരത്തെ സ്വന്തം വീട്ടിലെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പൊലീസെത്തി അവശയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. അക്രമത്തിന് നേതൃത്വം നൽകിയ ഭർത്താവ് ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോൾ കസ്റ്റഡിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞതായി റൂറൽ എസ്.പി ബി. അശോക് അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: