മുംബൈ: കൊലപാതക സംശയം ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തിയതോടെ ബോളിവുഡ് നടൻ സുശാന്തിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി പൊലീസ്. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഗൂഡാലോചന നടന്നെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മാതൃ സഹോദരൻ ഉൾപ്പെടെയുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയത്. സുശാന്ത് സിങ്ങിന്‍റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം.
ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും സുശാന്തിന്‍റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകൾ അദ്ദേഹത്തിന്‍റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു. കോവിഡ് പരിശോധനയ്ക്കുശേഷമാകും സംസ്‍കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
അതേസമയം ആറ് ദിവസം മുൻപ് ആത്മഹത്യ ചെയ്‌ത സുശാന്തിന്‍റെ മുൻ മാനേജർ ദിഷയുടെ മരണവുമായും ആരോപണങ്ങൾ ഉയരുന്നുണ്ട്. രണ്ട് മരണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന രീതിയിലും സംശയം നിലനിൽക്കുന്നു. കാമുകനുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ദിഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ദിഷയും കാമുകനും തമ്മിലുള്ള പ്രശ്നത്തിനു സുശാന്ത് കാരണമാണോയെന്നതും ഇപ്പോൾ അന്വേഷണ പരിധിയിൽ വരും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: