ഇടുക്കി: ഹൈറേഞ്ചിൽ ക്രൈസ്തവരുടെ മാനം കെടുത്തിയ വൈദികന്‍റെ ലൈംഗിക വിവാദ കേസ് ഒത്തു തീർപ്പിൽ. ഇലക്കും മുള്ളിനും കേടില്ലാതെ സംഭവം ഒതുക്കി തീർത്തതായിട്ടാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കട്ടപ്പനക്ക് സമീപമുള്ള ക്രൈസ്തവ ദേവാലയത്തിലെ വികാരിയും ഇടവകയിലെ വീട്ടമ്മയുമായുള്ള കിടപ്പറ രംഗങ്ങൾ പുറത്തു വന്നതാണ് വിവാദത്തിനു കാരണമായത്. സഭയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന വീട്ടമ്മയും വൈദികനും തമ്മിൽ പള്ളി മേടയിൽ നടത്തിയ പ്രണയ ലീലകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തു വന്നത്. സംഭവം വിവാദമായതോടെ വൈദികനെതിരെ രൂപത നടപടിയെടുത്തിരുന്നു.
എന്നാൽ വൈദികന്‍റെയും വീട്ടമ്മയുടെയും ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിവാദങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് സംഭവം ഒതുക്കി തീർക്കാൻ ഉന്നതരുടെ ഇടപെടൽ ഉണ്ടായത്. ഇരയായ വീട്ടമ്മയെ സ്വാധീനിച്ച് സംഭവം ഒതുക്കാനായിരുന്നു നീക്കം.
തുടക്കത്തിൽ പരാതി നൽകാൻ ഉറച്ചിരുന്ന വീട്ടമ്മയെ ഉന്നതർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം. വൈദികനെതിരെ പരാതി നൽകാതിരിക്കാൻ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ ഓഫർ ചെയ്തിട്ടുണ്ടെന്നും വിവരമുണ്ട്. ഇതോടെ കേസില്ലാതെ പ്രശ്നം തീർക്കാനാണ് ശ്രമം. തുടർച്ചയായി വൈദികർ ലൈംഗികാരോപണങ്ങളിൽ വീഴുന്നത് സഭക്ക് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്. ഹൈറേഞ്ചിൽ അടക്കം സഭയിൽ വൻ കൊഴിഞ്ഞു പോക്കിനും ഇത്തരം സംഭവങ്ങൾ കാരണമാകുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: