കൊല്ലം: ഉത്രക്കൊലക്കേസിൽ അന്വേഷണ സംഘം നിർണായക ഘട്ടത്തിലേക്ക്. സൂരജിന്‍റെ പിതാവിനെയും കേസിൽ പ്രതിയാക്കുമെന്ന് അന്വേഷണ സംഘത്തിൽ നിന്നും വിവരം ലഭിച്ചു. ഇയാളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് നിഗമനം. ഇതിനിടെ ഉത്രയുടെ ആഭരണങ്ങൾ വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ടെത്തി. രണ്ട് പൊതികളിലാക്കിയാണ് ആഭരണം കുഴിച്ചിട്ടിരുന്നത്. സൂരജ് മുൻപും പാമ്പിനെ വീട്ടിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇയാളുടെ അഛൻ മൊഴി നൽകിയിട്ടുണ്ട്.
സൂരജിന്‍റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. അയൽവാസികളായ ചിലരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സൂരജിന്‍റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. ഉത്രയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷസംഘം.
ഇത് ലഭിക്കുന്നതോടെ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. സൂരജിന്‍റെ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. കൊല്ലപ്പെട്ടശേഷം അഭിഭാഷകരാരുടെയെങ്കിലും വിദഗ്ധ ഉപദേശം സൂരജ് ഉൾപ്പടെയുള്ളവർക്ക് ലഭിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: