ഇടുക്കി: പീരുമേട് എക്സൈസ് റേഞ്ചിനു കീഴിൽ വീണ്ടും വൻ ചാരായ വേട്ട. ഏലപ്പാറയ്ക്ക് സമീപം ഏറുമ്പടം, അമ്പലപ്പാറ പ്രദേശത്താണ് എക്സൈസ് വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ 30 ലിറ്റർ ചാരായം പിടികൂടി. അമ്പലപ്പാറ നൂറേടത്ത് ശിവൻകുട്ടിയുടെ പുരയിടത്തിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. ഇയാൾ നാളുകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ലോക് ഡൗണിൽ ഇയാൾ ചാരായം വാറ്റി വൻതോതിൽ വിൽപന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
ഇതെ തുടർന്ന് ഇയാൾ എക്സൈസ് ഷാഡോ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പരിശോധന നടത്തിയത്. പീരുമേട് റേഞ്ച് എക്സൈസ് ഇൻസ്പക്ടർ വി.പി. മനൂപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു കുപ്പിക്ക് 1000 രൂപ നിരക്കിലായിരുന്നു ഇയാളുടെ ചാരായ വിൽപന. പ്രിവന്‍റീവ് ഓഫീസർ ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി. ഭാസ്കർ, ആൽബിൻ ജോസ്, വി.ടി. ഷൈജു, പി.കെ. ബിജുമോൻ, സുമേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: