മുംബൈ: ബോളിവൂഡ് നടൻ സുശാന്ത് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ പൊലീസ് ചോദ്യം ചെയ്‌തു. ഒൻപത് മണിക്കൂറാണ് മുംബൈ പൊലീസ് നടിയെ ചോദ്യം ചെയ്‌തത്. ലോക്ക് ഡൗണിൽ സുശാന്തിനൊപ്പം ഫ്ളാറ്റിലാണ് താമസിച്ചതെന്നും വഴക്കിട്ടതിനെ തുടർന്നാണ് തിരിച്ചു പോന്നതെന്നും നടി മൊഴിനൽകി.
വഴക്കിന്‍റെ കാരണങ്ങളെ കുറിച്ചും റിയ പൊലീസിനോട് വ്യക്തമാക്കി. അതിനു ശേഷവും തങ്ങൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും റിയ പറഞ്ഞു. ശനിയാഴ്ച്ച രാത്രി ഉറങ്ങാൻ പോകും മുമ്പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു.
റിയയുടെ ഫോൺ പൊലീസ് സ്‌കാൻ ചെയ്‌ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തെരഞ്ഞെടുത്തത്. മരുന്ന് കഴിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി.
നടന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറൻസിക്ക് സംഘത്തിന് കൈമാറി. അവസാന ദിവസങ്ങളിലെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ.സിങ് എന്നിവരെ മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സുശാന്ത് വിളിച്ചിരുന്നു.
നടന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറൻസിക്ക് സംഘത്തിന് കൈമാറി. അവസാന ദിവസങ്ങളിലെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ.സിങ് എന്നിവരെ മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സുശാന്ത് വിളിച്ചിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: