പ്രാക്കുളം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്‍റെ മകൾ അമീനയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തഛനും രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കൾ ലഹരി ഉപയോഗിക്കുന്നവരാണ് എന്നാണ് ആരോപണം. എന്ത് കാരണമുണ്ടായാലും കുട്ടി ഇങ്ങനെ ചെയ്യില്ലെന്നാണ് അമ്മ അനീഷയും പറയുന്നത്. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കളിലേക്കുതന്നെയാണ് സംശയത്തിന്‍റെ മുന നീളുന്നത്. സംഭവം വിശദമായി പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കുട്ടിയുടെ പുസ്‌തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് പൊലിസ് പരിശോധിച്ചു വരികയാണ്. വീടിന് പുറത്ത് അമ്മയെ ജോലിയില്‍ സഹായിക്കുന്നതിനിടെ വീട്ടില്‍പോയി പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമീന വീട്ടിലേക്കുപോയി. വീടിന് പുറത്ത് ജോലിചെയ്തിരുന്ന അമ്മ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തകരഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന.
സംഭവത്തിൽ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കൾ ലഹരി ഉപയോഗിക്കുന്നവരാണ് എന്നാണ് ആരോപണം. എന്ത് കാരണമുണ്ടായാലും കുട്ടി ഇങ്ങനെ ചെയ്യില്ലെന്നാണ് അമ്മ അനീഷയും പറയുന്നത്. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തുക്കളിലേക്കുതന്നെയാണ് സംശയത്തിന്‍റെ മുന നീളുന്നത്. സംഭവം വിശദമായി പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കുട്ടിയുടെ പുസ്‌തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് പൊലിസ് പരിശോധിച്ചു വരികയാണ്. വീടിന് പുറത്ത് അമ്മയെ ജോലിയില്‍ സഹായിക്കുന്നതിനിടെ വീട്ടില്‍പോയി പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമീന വീട്ടിലേക്കുപോയി. വീടിന് പുറത്ത് ജോലിചെയ്തിരുന്ന അമ്മ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തകരഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: