ഇടുക്കി: കമ്പംമെട്ടിൽ ഗൃഹനാഥനനും സുഹൃത്തിനും നേരെ ഗുണ്ടാ ആക്രമണം. കമ്പംമെട്ട് തങ്കച്ചൻകട സ്വദേശി ചാട്ടേഴത്ത് ദേവസ്യ വർക്കി, സുഹൃത്ത് തെക്കേടത്ത് ജോജി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. വീടിനു സമീപം നിൽക്കുകയായിരുന്ന ഇരുവരെയും മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം മർദിക്കുകയായിരുന്നു. സംഘത്തിൽ 16 ഓളം പേർ ഉണ്ടായിരുന്നതായി ഇവർ പറയുന്നു. മർദനത്തിനിടെ കത്തിക്കു കുത്താൻ തുടങ്ങി.
കുത്തേൽക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെ കൈയ്ക്കാണു പരുക്കേറ്റതു. ആക്രമണത്തിൽ ദേഹമാസകലം പരുക്കേറ്റു. ക്വട്ടേഷൻ സംഘമാണു ആക്രമണത്തിനു പിന്നിലെന്നും ദേവസ്യ പറയുന്നു. സംഭവത്തെക്കുറിച്ചു കമ്പംമെട്ട് പൊലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
സ്റ്റേ കമ്പി കെട്ടാൻ കയറിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞ് വീണ് മരിച്ചു
ഇടുക്കി: പൊട്ടിയ സ്റ്റേ കമ്പി കെട്ടാൻ പോസ്റ്റിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ പോസ്റ്റ് മറിഞ്ഞു വീണു മരിച്ചു. വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ പുളിയൻമല നൂറേക്കറിലായിരുന്നു അപകടം. ഇവിടെ പോസ്റ്റിന്‍റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു.
ഇത് നന്നാക്കാനായി കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു കീഴിലെ ജോലിക്കാർക്കൊപ്പം സുരേഷും സ്ഥലത്തെത്തുകയായിരുന്നു. കമ്പി കെട്ടാൻ പോസ്റ്റിലേക്ക് കയറിയതിനു പിന്നാലെ ചുവട്ടിലെ മണ്ണിളകി പോസ്റ്റ് മറിഞ്ഞു. സേഫ്‌റ്റി ബെൽറ്റ് ഘടിപ്പിച്ചിരുന്നതിനാൽ സുരേഷിനു ചാടി രക്ഷപെടാനായില്ല.
പോസ്റ്റിനൊപ്പം സുരേഷും വീണു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഒപ്പമുണ്ടായിരുന്നവർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിനിയാണ് ഭാര്യ. ദേവികൃഷ്‌ണ, ദയ കൃഷ്ണ എന്നിവർ മക്കളാണ്.
Post A Comment: