പാലക്കാട്: അഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ അഛന്‍റെ അടിയേറ്റ് മകൻ മരിച്ചു. ചിറ്റിലഞ്ചേരിയിൽ പാട്ട ബാലന്‍റെ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇയാളുടെ പിതാവ് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവിഡ് പോസിറ്റീവായ രതീഷ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.
കോവിഡ് നെഗറ്റീവായതോടെ വീട്ടിലെത്തിയ രതീഷിനെ വീട്ടിലേക്ക് കയറാൻ അഛൻ സമ്മതിച്ചില്ല. തുടർന്ന് വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത സ്ഥലത്ത് ഇയാൾ താമസിക്കുകയായിരുന്നു. ഇവിടെ നിന്ന് ഇന്നലെയാണ് രതീഷ് വീട്ടിലേക്കെത്തിയത്.
തുടർന്ന് വീട്ടിൽ കയറ്റാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. വഴക്കിനിടെ കൊടുവാൾ കൊണ്ട് രതീഷ് പിതാവ് ബാലനെ വെട്ടാൻ ശ്രമിച്ചു. ഇത് തടയാൻ മരവടി കൊണ്ട് രതീഷിനെ ബാലൻ അടിക്കുകയായിരുന്നു. അടിയേറ്റ് പരിക്കേറ്റ രതീഥിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: