പുരുഷ വിദ്വേഷം നിറഞ്ഞ കുറിപ്പുമായി നടി അമലപോൾ. ലോക് ഡൗണിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് സദാ സജീവമായിരുന്നു നടി. ഇതിനിടെയാണ് പുതിയൊരു കുറിപ്പുമായി താരം എത്തുന്നത്. പുരുഷനു കാമം തീർക്കാൻ മാത്രമാണ് സ്ത്രീയെന്നാണ് കുറിപ്പിലെ പരാമർശം. അതേസമയം ഇതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
അമലയുടെ കുറിപ്പിന്റെ പൂർണരൂപം;
"ദ് പ്രോഫറ്റി"ലുള്ള നല്ല ചോദ്യങ്ങളെല്ലാം ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, ജീവിത യാഥാര്‍ഥ്യം. അങ്ങനെ എന്തെല്ലാം. വലിയ തത്വചിന്തകളോ, ദൈവങ്ങളെ കുറിച്ചോ അല്ല, പച്ചയായ ജീവിതം.
എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾ ഒന്നും പുരുഷനിൽ നിന്നും വരാത്തത്. സ്ത്രീകൾ മാത്രം ചോദിക്കുന്നത്. സ്ത്രീകൾ അടിമത്വത്തിന്‍റെ, അപമാനത്തിന്‍റെ, സാമ്പത്തിക ആശ്രിതത്വത്തിന്‍റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം മുകളിലാണ് എന്നും അവർ ഗർഭാവസ്ഥയിലാണ്.
"എന്നും സ്ത്രീ വിഷമതകളിൽ ജീവിക്കുന്നവളാണ്. വേദനകൾ മാത്രം അനുഭവിച്ച് ജീവിക്കുന്നവൾ. അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ അനുവദിക്കുന്നില്ല. കഴിക്കുന്നതെല്ലാം ശര്‍ദ്ദിച്ച്, ക്ഷീണിതയാണ് എന്നും അവള്‍.
ഒരു കുഞ്ഞിന്‍റെ ജനനം എന്നാൽ ഒരു സ്ത്രീക്ക് മരണത്തിന് തുല്യമാണ്. ഒരു ഗർഭധാരണത്തെ നിന്ന് മുക്തി നേടുന്നതിന് മുമ്പ് തന്നെ അവളുടെ പുരുഷൻ വീണ്ടും അവളെ ഗർഭിണിയാക്കാൻ തയാറെടുത്തിട്ടുണ്ടാകും. ആൾക്കൂട്ടത്തെ നിർമിക്കുന്ന ഒരു ഫാക്ടറിയായി പ്രവർത്തിക്കുകയെന്നാണ് ഒരു സ്ത്രീയുടെ പ്രധാന കർമ്മം എന്നാണ് തോന്നുന്നത്.
ഇവിടെ പുരുഷൻ എന്താണ് ചെയ്യുന്നത്. ഒൻപത് മാസം സ്ത്രീ വേദനയിലാണ്, പ്രസവ സമയത്തും അവൾ വേദനയിലാണ്, ഈ സമയങ്ങളിൽ പുരുഷനോ?
പുരുഷനെ സംബന്ധിച്ചടുത്തോളം അവന്‍റെ കാമം തീർക്കാനുള്ള ഒരു വസ്‌തു മാത്രമാണ് സ്ത്രീ. ഇതിന്‍റെ പരിണിത ഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവൻ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്നേഹമുണ്ടായിരുന്നു എങ്കിൽ ലോകത്ത് ജനസംഖ്യ വർധന ഉണ്ടാവില്ലായിരുന്നു. അവന്‍റെ സ്നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവൻ വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നത്."
ഇപ്പോഴും അടിമത്വം നിലനിൽക്കുന്നുവെന്ന ഹാഷ്‌ടാഗോടെയാണ് അമല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഓഷോയുടെ "ദ് ബുക്ക് ഓഫ് വുമൺ" എന്ന പുസ്‌തകത്തിന്റെ ഒരു ചിത്രവും ഉണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: