ചെന്നൈ: രജനീകാന്തും വിജയും കോവിഡ് ദുരിതാശ്വാസത്തിനായി നൽകിയ പണത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോവിഡ് ദുരിതാശ്വാസത്തിനായി തമിഴ് താരങ്ങൾ വൻ തുകകൾ സംഭാവന നൽകിയിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തും രാഷ്ട്രീയത്തിലിറങ്ങാൻ ശ്രമം തുടങ്ങിയ വിജയും അവരവരുടെ സംഭാവനക്ക് വൻ പബ്ലിസിറ്റിയും നൽകി.
എന്നാൽ സംഭവം ആരാധകർക്കിടയിൽ തർക്കത്തിനു കാരണമാകുകയായിരുന്നു. നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു ആരാധകർ തമ്മിലടിച്ചത്. തര്‍ക്കത്തിനൊടുവില്‍ രജനീകാന്തിന്‍റെ കടുത്ത ആരാധകനായ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്രാജിനെ കൊലപ്പെടുത്തുകയായിരുന്നു. യുവ്രാജിനെ മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദിനേശ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: