വിദേശ രാജ്യങ്ങളിൽ കോവിഡ് രോഗികൾ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. എന്നാൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിരയാകമാരിൽ ഒരാളായ ശ്രീയ ശരണിനു തന്നെ മോശം അനുഭവം നേരിടേണ്ടി വന്നത് അസാധാരണമായി.
കൊറോണ രോഗ ലക്ഷണങ്ങളുളള തന്റെ ഭർത്താവിനെയുംകൊണ്ട് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവം നടി തന്നെയാണ് വിവരിച്ചത്. നിലവിൽ ഭർത്താവിനൊപ്പം സ്പെയിനിലാണ് നടി താമസിക്കുന്നത്. ഇതിനിടെയാണ് ഭർത്താവ് ആൻഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടു തുടങ്ങിയത്. തുടർന്ന് ഉടൻ തന്നെ ബാഴ്സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ അവിടെ എത്തിയപ്പോൾ ഉണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. ഭർത്താവിന് പനിയും ചുമയും വന്നു. ഞങ്ങൾ ഉടനെ ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞത് വേഗം ആശുപത്രിയിൽ നിന്ന് പോകാനാണ്. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് വീട്ടിൽ തന്നെ ഐസോലോഷനിൽ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിൽസയും എടുത്തത്.
വ്യത്യസ്ത മുറിയിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശ്രിയ ശരണ് പറഞ്ഞു. റഷ്യൻ സ്വദേശി ആൻഡ്രി കൊശ്ചീവാണ് ശ്രിയയെ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ മുൻനിര നായികയായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു.
ബോളിവുഡിൽ സബ് കുശൽ മംഗൾ എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. സിനിമയിൽ ഒരു ഗാന രംഗത്താണ് നടി പ്രത്യക്ഷപ്പെട്ടത്. കാർത്തിക്ക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: