ലോക് ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയിൽ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. എല്ലാവരും വീടുകളിൽ തന്നെ അടച്ചുപൂട്ടിയതോടെ സ്വന്തം പങ്കാളിയുടെ മുഖം കണ്ടു മടുത്തതാണ് ഡേറ്റിങ് ആപ്പുകളിലേക്ക് തള്ളിക്കയറ്റം ഉണ്ടാകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ലോക് ഡൗണിൽ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് അറ്റ് ഹോമും അനുവദിച്ചിട്ടുണ്ട്.
അതായത് ഭാര്യയും ഭര്‍ത്താവുമെല്ലാം വീട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സമയം ഒരുമിച്ച് ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ 70 ശതമാനം കൂടിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പില്‍ എട്ടുലക്ഷം ഇന്ത്യക്കാരും ഉപയോക്താക്കളായുണ്ട്. ഇറ്റലിയില്‍ ദിവസേന ശരാശരി മൂന്നുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഡേറ്റിങ് ആപ്പുകളില്‍ സമയം ചെലവഴിക്കുന്നത്.
ഷെയ്ക്ക് ടു എക്‌സിറ്റ് ഫംങ്ഷനാണ് ഈ ആപ്പിന്‍റെ ഒരു പ്രധാന പ്രത്യേകത. അതായത് അപ്രതീക്ഷിതമായി പങ്കാളി മുറിയിലേക്ക് കടന്നു വന്നാല്‍ ഒറ്റ കുലുക്കിന് ആപ്പ് തനിയെ ഡിസ്‌കണക്ട് ആകും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനായി തങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ അയച്ചു നല്‍കാനും പലര്‍ക്കും മടിയില്ലയെന്നാണ് വിവരം. എന്തായാലും ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പല കുടുംബബന്ധങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: