പരാഗ്വേ: വ്യാജ പാസ് പോർട്ട് കേസിൽ അറസ്റ്റിലായ ഫുട്ബോൾ താരം റൊണാൽഡീഞ്ഞോക്ക് ജയിൽ മോചിതനായിട്ടും എട്ടിന്‍റെ പണി. 32 ദിവസത്തിനു ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. എന്നാൽ തുടർന്നും വീട്ടു തടങ്കലിൽ കഴിയേണ്ടി വരും. കോവിഡ്-19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന് വീട്ടുതടങ്കലിന് അനുമതി ലഭിച്ചത്.
റൊണാൾഡീഞ്ഞോയുടെ സഹോദരന്‍ റോബര്‍ട്ട് അസിസും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും 1.3 മില്യൺ ഡോളർ ബോണ്ട് നൽകിയതായാണ് റിപ്പോർട്ട്. കോടതി ജാമ്യം നിഷേധിക്കുകയും വീട്ടുതടങ്കലിനുള്ള അപ്പീലുകൾ നിരസിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇരുവരും ജയിലിലായിരുന്നു. എന്നാൽ കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഇരുവരെയും വീട്ടുതടങ്കലിലേക്ക് മാറ്റുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും പരാഗ്വയിൽ എത്തിയതെന്നാണ് വാദം. പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ബ്രസീലിലെ സുഹൃത്ത് സമ്മാനമായി നൽകിയതാണെന്നും ഇവർ കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷണവുമായി സഹകരിച്ചതിനാല്‍ ബദല്‍ ശിക്ഷ നല്‍കി വിട്ടയയ്ക്കാനായിരുന്നു പൊലീസിന്‍റെ നീക്കം. എന്നാല്‍ ഈ നിര്‍ദേശം കോടതി തള്ളിയതോടെയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഒരു പ്രാദേശിക കാസിനോ ഉടമയുടെ ക്ഷണപ്രകാരമാണ് താരവും സഹോദരനും പരാഗ്വയിലെത്തിയത്.
ബ്രസീലിനായി ലോകകപ്പ് നേടിയ ടീമിലടക്കം അംഗമായിരുന്ന 2005 ൽ ബാലൻ ദി ഓർ പുരസ്‌കാരത്തിനും അർഹനായിരുന്നു. ഏറെ കാലം ബാഴ്‌സലോണയുടെ നെടുംതൂണായിരുന്നു റൊണാൾഡീഞ്ഞോ. ജയിലിലെ ഉദ്യോഗസ്ഥരുമായുള്ള താരത്തിന്‍റെ ഫോട്ടോയും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സഹതടവുകാർക്കൊപ്പം ഫുട്ബാൾ കളിച്ചും വാർത്തകളിൽ നിറഞ്ഞും താരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: