www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ലോക് ഡൗണിൽ പിറന്നത് ഇരട്ടക്കുട്ടികൾ; പേര് കോവിഡെന്നും കൊറോണയെന്നും

Share it:

റായ്‌പൂർ: ലോക് ഡൗണിൽ പിറന്ന ഇരട്ടക്കുട്ടികൾക്ക് നൽകിയ പേര് കോവിഡ് എന്നും കൊറോണയെന്നും. ചത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം. മാര്‍ച്ച് 26 നും 27 നും ഇടയിലുളള രാത്രിയിലാണ് പ്രസവം നടന്നത്. ലോക്ക് ഡൗണിനിടെ  നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറികടന്ന് സുഖപ്രസവം നടന്നതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനിച്ച പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.

നിരവധി പ്രതിസന്ധികള്‍  നേരിട്ടെങ്കിലും പ്രസവം നല്ല നിലയില്‍ കലാശിച്ചെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി വര്‍മ്മ പറയുന്നു. കൊറോണ വൈറസ് അപകടകാരിയാണ്. ജീവന് തന്നെ ഭീഷണിയാണ്. എങ്കിലും വ്യക്തിശുചിത്വം ഉള്‍പ്പെടെ നല്ല ശീലങ്ങള്‍ ജനങ്ങളുടെ മനസില്‍ പതിയാന്‍ കോവിഡ് ബാധ ഇടയാക്കിയതായി പ്രീതി പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരു നല്‍കാനുളള അസാധാരണ തീരുമാനം എടുത്തതെന്നും പ്രീതി വര്‍മ പറയുന്നു. 

26 നാണ് പ്രീതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആംബുലൻസിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ നിരവധി ഇടങ്ങളിൽ പൊലീസ് വാഹനം തടഞ്ഞുവെങ്കിലും സ്ഥിതി മനസിലാക്കിയ അവര്‍ വാഹനം പോകാന്‍ അനുവദിച്ചു. ആശുപത്രിയില്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും സഹകരിച്ചതായും പ്രീതി വര്‍മ പറയുന്നു. ഡോ. ബി.ആര്‍ അംബേദ്‌കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: