മംഗലൂരുവിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് വരുമ്പോൾ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് 20 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി. മുത്തഛന്‍റെ പ്രായമുള്ള ഒരാൾ തന്നോട് അപമര്യാദയായി പെരുമാറിയ സംഭവമാണ് യുവതി ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചത്.
മാർവയുടെ വീഡിയോ ഇങ്ങനെ
ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്‍റെ കഥയാണ്. നമുക്കിടയില്‍ നിരവധി പേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗിക അതിക്രമത്തിന് എതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എൻ്റെ കഥ പറയുകയാണ്. എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവെച്ചു തുടങ്ങിയത്.
എൻ്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എൻ്റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എൻ്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്‍റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു. എൻ്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു.
പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസിലായി, അല്ല അതെന്‍റെ വെറും തോന്നലല്ല. അയാള്‍ എന്‍റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്‍റെ മുത്തഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്‌ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.
പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസിലായി, അല്ല അതെന്‍റെ വെറും തോന്നലല്ല. അയാള്‍ എന്‍റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്‍റെ മുത്തഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്‌ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അയാൾക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താൻ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാൽ, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാർട്ട്മെന്‍റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.– പെൺകുട്ടി പറയുന്നു. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പേന കുട്ടികൾക്ക് ഉണ്ടാകുന്നുണ്ട്. കൂടുതൽ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടു മാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നത്. ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയാറാകണമെന്നും മാർവ വിഡിയോയിൽ ആവശ്യപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: